KeralaLatest NewsIndia

‘കരുണ പ്രളയ ദുരിതാശ്വാസ നിധി പിരിഞ്ഞത് 70ലക്ഷത്തിന് മുകളിൽ, സ്പോൺസർമാരും ഉണ്ടായിരുന്നു’.- വെളിപ്പെടുത്തലുമായി റീജിയണൽ സ്പോർട്സ് സെന്റർ അംഗം

കൊച്ചി: ആഷിക് അബുവിന്റെയും, റീമയുടെയും മറ്റും നേതൃത്വത്തിൽ നടത്തിയ “കരുണ” പ്രളയ ദുരിതാശ്വാസ നിധി സമാഹരണ പരിപാടിക്ക് വൻതുക പിരിക്കുകയും, ഇതിൽഒരു രൂപ പോലും ദുരിതാശ്വാസ നിധിയിലേക്കോ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായോ നൽകിയില്ല എന്ന യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യരുടെ ആരോപണങ്ങൾ ശരിവച്ച്റീജിയണൽ സ്പോർട്സ് സെന്റർ അംഗം വി.ഗോപകുമാർ.ആറ് ലക്ഷമേ പിരിഞ്ഞുകിട്ടിയിള്ളൂ എന്നത് ശുദ്ധനുണയാണ്.

എഴുപത് ലക്ഷത്തിനു മുകളിലെങ്കിലും കിട്ടിയിരിക്കണം. പരിപാടി വൻവിജയമായിരുന്നു. കൃത്യതയോടെയുള്ള അന്വേഷണമാണ് ഇതിന് ആവശ്യമെന്നും അദ്ദേഹം പറയുന്നു. പണമിടപാടുകളെ കുറിച്ച് പ്രതികരിക്കാൻ ആഷിക്ക് അബുവും, റിമ്മാ കല്ലിങ്കലും ഇതുവരെ തയ്യാറായിട്ടില്ല. ഗോപകുമാർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ ഉൾക്കൊള്ളുന്നത് 9000 ത്തിനും 10000 ഇടയിൽ ആളുകൾ. കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനശേഖരണം എന്ന പേരിൽ മലയാള സിനിമയിലെ സൂപ്പർ താരങ്ങളെയും, ഗായിക ഗായകരെയും എല്ലാം ഉൾപ്പെടുത്തി വേദി നിറഞ്ഞു കവിഞ്ഞ “കരുണ” മ്യൂസിക് ഷോയിൽ 10000ത്തോളം ആളുകൾ ഉണ്ടായിരുന്നു എന്ന് റീജിയണൽ സ്പോർട്സ് സെന്റർ അംഗം എന്ന നിലയിൽ എനിക്ക് പറയാൻ കഴിയും.

റീജിയണൽ സ്പോർട്സ് സെന്റർ വേദിയും, പങ്കെടുത്ത താരങ്ങളും എല്ലാം സൗജന്യം. ഏറ്റവും കുറഞ്ഞ ടിക്കറ്റ് തുക 500 രൂപ.. കൂടിയത് 5000വും. 5000ത്തിന്റെ 500 ടിക്കറ്റുകൾ ഉണ്ടായിരുന്നു. ടിക്കറ്റ് ഇനത്തിൽ തന്നെ കുറഞ്ഞത് 70 ലക്ഷത്തിനു മുകളിൽ പിരിഞ്ഞു കിട്ടിയിട്ടുണ്ടാകും. ഇനി ഒരു വാദത്തിനു ഇതിൽ പകുതിയും സൗജന്യമായി (ഇതുപോലെ ഉള്ള ധനശേഖരണ പരിപാടിയിൽ ഒരിക്കലും അങ്ങിനെ ഉണ്ടാവില്ല) നൽകിയതാണ് എന്ന് കരുതിയാൽ തന്നെ അത് സ്പോൺസർഷിപ്പിന്റെ ഭാഗമായാണ് നൽകുക.

ഈ പരിപാടിക്ക് നല്ല രീതിയിൽ സ്പോണ്സർഷിപ്പും, അതുപോലെ ഇവന്റ് പാർട്ണർമാരും ഉണ്ടായിരുന്നു. 23 ലക്ഷം ഇവർക്ക് ചിലവ് വന്നു എന്നും, പരിപാടി വൻ വിജയമായിരുന്നു എന്ന് ഇവർതന്നെ പറയുന്ന ഈ പരിപാടിക്ക് കുറഞ്ഞത് 75 ലക്ഷം രൂപയെങ്കിലും പിരിഞ്ഞു കിട്ടിയിട്ടുണ്ട്. 23 ലക്ഷം ചിലവാക്കി, താരനിബിഢമായ, കൊച്ചി റീജിയണൽ സ്പോർട്സ് സെന്റർ പോലെ ഉള്ള വേദിയിൽ നിറഞ്ഞ സദസ്സിൽ നടത്തിയ ഈ പരിപാടിയിൽ 6 ലക്ഷത്തോളം രൂപയെ പിരിഞ്ഞു കിട്ടിയുള്ളൂ എന്ന് ആരെയാണ് സംഘാടകർ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്.

ഇവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ ആണ് എന്ന് ഞാൻ പറയും. വ്യക്തമായ, കുറ്റമറ്റ അന്വേഷണം അനിവാര്യമാണ്. പരിപാടിയിൽ സഹകരിച്ച എല്ലാവരും… വേദി സൗജന്യമായി നൽകിയ റീജിയണൽ സ്പോർട്സ് സെന്ററും, ടിക്കറ്റു വാങ്ങി പരിപാടിക്കെത്തിയ ജനങ്ങളും, സ്പോൺസർമാരും, ഇവിടുത്തെ ഭരണകൂടവും, ജനങ്ങളും എല്ലാം കബളിപ്പിക്കപെട്ടിരിക്കുന്നു… സത്യം അറിഞ്ഞേ തീരൂ… സർക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും പേര് ദുരുപയോഗം ചെയ്ത, കളക്ടർ രക്ഷാധികാരിയായ ഈ പരിപാടിയുടെ സത്യം പുറത്ത് കൊണ്ടുവരാൻ സർക്കാരിനും, മുഖ്യമന്ത്രിക്കും ഉത്തരവാദിത്തം ഉണ്ട്..

ദുരന്തം അനുഭവിച്ചവരെ, അവരുടെ ദുരിതങ്ങളെ, അതുമൂലം ഉണ്ടാവുന്ന ജനങ്ങളുടെ അനുകമ്പയെ മുതലെടുത്ത്, ഇത്തരം കപട നാടകങ്ങൾ ഇനി മേലിൽ ഉണ്ടാവാതിരിക്കാൻ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button