KeralaLatest NewsNews

മകന്‍ മണ്ണോട് ചേര്‍ന്നിട്ടും ശരണ്യയ്ക്ക് യാതൊരു ഭാവമാറ്റവുമില്ല : കസ്റ്റഡിയിലായപ്പോഴും ശരണ്യയ്ക്ക് വന്നത് കാമുകന്റെ 17 മിസ്ഡ് കോള്‍ : കാമുകനു മറ്റൊരു കാമുകിയും ആ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാനും തീരുമാനിച്ചിരുന്നുവെന്ന് പുറത്തുവരുന്ന വിവരം :

 

കണ്ണൂര്‍ : മകന്‍ മണ്ണോട് ചേര്‍ന്നിട്ടും ശരണ്യയ്ക്ക് യാതൊരു ഭാവമാറ്റവുമില്ല . കസ്റ്റഡിയിലായപ്പോഴും ശരണ്യയ്ക്ക് വന്നത് കാമുകന്റെ 17 മിസ്ഡ് കോളായിരുന്നു. കാമുകനു മറ്റൊരു കാമുകിയും ആ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാനും തീരുമാനിച്ചിരുന്നുവെന്ന് പുറത്തുവരുന്ന വിവരം. ശരണ്യയുടെ ഫോണില്‍നിന്നു പൊലീസിനു ലഭിച്ച ചാറ്റ് ഹിസ്റ്ററിയില്‍നിന്നു വ്യക്തമായതു കാമുകനൊപ്പം ഒരുമിച്ചു ജീവിക്കാനുള്ള അതിയായ ആഗ്രഹത്തിന്റെ ചിത്രം. അതേസമയം കാമുകനു മറ്റൊരു കാമുകിയും ആ പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാനും തീരുമാനിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം . ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുന്‍പാണു ശരണ്യ ബന്ധം തുടങ്ങുന്നത്. ശരണ്യ ഗര്‍ഭിണിയായശേഷം പ്രണവ് ഒരു വര്‍ഷത്തേക്കു ഗള്‍ഫില്‍ ജോലിക്കു പോയിരുന്നു. തിരിച്ചെത്തിയശേഷമാണു ദാമ്പത്യത്തില്‍ ഉലച്ചിലുണ്ടാകുന്നത്. പ്രണവിന്റെ സുഹൃത്തിന് ഇക്കാര്യം അറിയാമായിരുന്നു. ഈ അവസരം മുതലെടുക്കാനാണ് അയാള്‍ ശരണ്യയുമായി ഫെയ്‌സ്ബുക് വഴി ബന്ധം സ്ഥാപിച്ചതെന്നും പൊലീസ് കരുതുന്നു. പിന്നീടതു ഫോണ്‍ വിളിയിലേക്കും ചാറ്റിലേക്കും നീണ്ടു. കാമുകനു മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നുമാണു പൊലീസിനു ലഭിച്ച വിവരം.

Read also : കാമുകന്റെ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്താൻ പിഞ്ചുകുഞ്ഞ് തടസ്സമായി; അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ രാത്രി എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞു തല ഇടിക്കുന്ന രീതിയിൽ വലിച്ചെറിഞ്ഞു; അമ്മ ശരണ്യയുമായി പോലീസ് ഇന്ന് തെളിവെടുക്കും

വിവാഹം ചെയ്യാമെന്നു കാമുകന്‍ ശരണ്യയ്ക്കു വാഗ്ദാനം നല്‍കിയിരുന്നില്ലെന്നു ചാറ്റുകളില്‍ വ്യക്തമാണ്. കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍, കാമുകനുമൊത്തു ജീവിക്കാന്‍ ശരണ്യ അതിയായി ആഗ്രഹിച്ചു. അതിനു തടസ്സം കുഞ്ഞാണെന്നു തെറ്റിധരിക്കുകയും ചെയ്തു. അങ്ങനെയാണു കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുന്നത്.

മൂന്നു മാസങ്ങള്‍ക്കുശേഷം ഭര്‍ത്താവു വീട്ടിലെത്തിയത് അതിനുള്ള നല്ല അവസരമായി ശരണ്യ കണ്ടു. താനും കുഞ്ഞുമായി അകന്നു കഴിയുന്ന പ്രണവിന്റെ യാദൃച്ഛികമായ സാന്നിധ്യം അയാളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമെന്നും ശരണ്യ കണക്കുകൂട്ടി. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു തന്ത്രം. കുഞ്ഞിനെ കൊലപ്പെടുത്താന്‍ കാരണം കാമുകനുമായുള്ള ബന്ധമാണെങ്കിലും അയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണു പൊലീസ് നിഗമനം.എങ്കിലും വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button