KeralaLatest NewsNews

ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാമതും വിവാഹം : സിപിഎമ്മിലെ പ്രമുഖ നേതാവിനെ പാര്‍ട്ടി പുറത്താക്കി : സിപിഎം പുറത്താക്കിയത് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാപ്രസിഡന്റിനെ

കൊല്ലം: ആദ്യ വിവാഹം മറച്ചുവെച്ച് രണ്ടാമതും വിവാഹം , സിപിഎമ്മിലെ പ്രമുഖ നേതാവിനെ പാര്‍ട്ടി പുറത്താക്കി ഡിവൈഎഫ്ഐ മുന്‍ ജില്ലാപ്രസിഡന്റിനെയാണ് പാര്‍ട്ടി പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റും പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന എസ്.സജീഷിനെയാണ് (38) സി.പി.എം പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ബ്‌ളോക്ക് പഞ്ചായത്തിലെ ജീവനക്കാരിയെയാണ് രണ്ടാമത് വിവാഹം ചെയ്തത്. വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ ഇവരുമൊത്ത് യാത്രകള്‍ നടത്തുകയും അത് പാട്ടാവുകയും ചെയ്തപ്പോള്‍ പാര്‍ട്ടി വിലക്കിയിരുന്നു. എന്നാല്‍ അത് വകവയ്ക്കാതെ വീണ്ടും കാമുകിയുമായുള്ള ബന്ധം തുടര്‍ന്നപ്പോള്‍ പാര്‍ട്ടി വീണ്ടും ഇടപെട്ടു. വീട്ടിലെ പ്രശ്‌നങ്ങള്‍ തീര്‍ത്തിട്ട് വരാന്‍ പാര്‍ട്ടി ഉപദേശിച്ചു. അതിന്റെ ഭാഗമായി ആറ് മാസം മുമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പാര്‍ട്ടി ചുമതലകളില്‍ നിന്നും മാറ്റി നിറുത്തി.

എന്നാല്‍ കാമുകിയുമായുള്ള ബന്ധം തുടരുകയും സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് കാമുകിയെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ആദ്യ വിവാഹം നേരത്തെ വേര്‍പെടുത്തിയെന്ന നിലയിലായിരുന്നു രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ താനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് ആദ്യ ഭാര്യ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് സംഭവത്തിന്റെ ഗതി മാറിയത്. ആദ്യ ഭാര്യ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനും ജില്ലാ രജിസ്ട്രാര്‍ക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ആദ്യ വിവാഹബന്ധം നിലനില്‍ക്കേ വീണ്ടും വിവാഹം കഴിക്കുന്നത് നിയമപരമായി കുറ്റകരമായതിനാല്‍ ഇയാള്‍ക്കെതിരെ നിയമപരമായ നടപടിയുണ്ടാകും.

സി.പി.എം പത്തനാപുരം ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു സജീഷ്. 2014-16 കാലയളവിലാണ് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പിറവന്തൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ച് ജയിച്ചു. യുവ പ്രാതിനിധ്യത്തിന് മുന്‍തൂക്കം നല്‍കി പാര്‍ട്ടി സജീഷിനെ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റാക്കി. പ്രസിഡന്റായതോടെ സജീഷില്‍ പ്രണയം മുളപൊട്ടി. ബ്‌ളോക്ക് പഞ്ചായത്തിലെ ജീവനക്കാരിയായ കിളിമാനൂര്‍ സ്വദേശിയുമായി ചുറ്റിക്കറക്കമായി. രണ്ട് മതവിഭാഗങ്ങളിലുള്ളവരാണ് സജീഷും യുവതിയും. മാതൃകയാകേണ്ട ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് തന്നെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയത് പഞ്ചായത്തിലെ മറ്റ് ജീവനക്കാരെയും നാട്ടുകാരെയും അമ്പരപ്പിച്ചിരുന്നു. പാര്‍ട്ടി വിലക്കിയിട്ടും രണ്ട് മക്കളുള്ള കാമുകിയെ കൈവിടാന്‍ ഇയാള്‍ കൈവിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button