Latest NewsNewsIndia

വമ്പന്‍മാരുടെ ലക്ഷം കോടികളുടെ വായ്പ എഴുതിത്തള്ളി : കള്ളപ്പണക്കാരുടെ പേരുകള്‍ ഇനിയും വെളിപ്പെടുത്തിയിട്ടില്ല …കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ച് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിനെതിരെ ആരോപണവുമായി പ്രിയങ്കാ ഗാന്ധി രംഗത്ത്. മോദിജി അദ്ദേഹത്തിന്റെ മുതലാളിമാരായ സുഹൃത്തുക്കളുടെ 8 ലക്ഷം കോടി രൂപ എഴുതിത്തള്ളിയെന്നാണ് കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആരോപിയ്ക്കുന്നത്. ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് ജന. സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി , മോദി സര്‍ക്കാരിനെതിരേ കനത്ത വിമര്‍ശനമുന്നയിച്ചത്.

”ബിജെപി സര്‍ക്കാര്‍, പ്രധാനമന്ത്രി മോദിയുടെ മുതലാളിമാരായ സുഹൃത്തുക്കളുടെ 8 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. കള്ളപ്പണക്കാരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് അവകാശപ്പെട്ട മോദി സര്‍ക്കാര്‍ പക്ഷേ, എന്തുകൊണ്ടാണ് ഇവരുടെ പേരുകള്‍ വെളിപ്പെടുത്താത്തത്? ഈ വമ്പന്‍ന്മാരുടെ വായ്പകള്‍ എങ്ങനെയാണ് എഴുതിത്തള്ളിയത്?”- പ്രിയങ്ക ഗാന്ധി ഹിന്ദിയില്‍ എഴുതിയ ട്വീറ്റില്‍ ആരോപിച്ചു. 8 ലക്ഷം കോടിയുടെ വായ്പകള്‍ കേന്ദ്രം എഴുതിത്തളളിയെന്ന് കോണ്‍ഗ്രസ് നേരത്തെയും ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button