Latest NewsKeralaNews

ഇരയെ തേടി ഓട്ടോയിൽ കയറും ചുറ്റ‍ികയുമായി യാത്ര; വയോധികയുടെ തലയ്ക്കടിച്ചു കവർച്ച നടത്തിയ പ്രതികൾ പിടിയിലായപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ ഇങ്ങനെ

തൃശൂർ: വയോധികയെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി കഴുത്തിൽ കയറിട്ടു കുരുക്കിയ ശേഷം ചുറ്റികകൊണ്ടു തലയ്ക്കടിച്ചു മാല മോഷ്ടിച്ച കേസിൽ ഓട്ടോ ഡ്രൈവറും കാമുകിയും പിടിയിൽ. ഏഴല്ലൂർ ദേശം കുമാരമംഗലം പാഴേരിയിൽ ജാഫർ (32), തൊടുപുഴ കാഞ്ഞിമറ്റം ആലപ്പാട്ട് സിന്ധു (40) എന്നിവരാണ് പിടിയിലായത്. പൂമല വട്ടായി കരിമ്പത്തു പരേതനായ ബാലന്റെ ഭാര്യ സുശീല (70) ആണ്‌ ആക്രമണത്തിന് ഇരയായത്. പ്രതികൾ ഓട്ടോറിക്ഷയിൽ സഞ്ചരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. നമ്പർ പ്ലേറ്റ് പെയിന്റടിച്ചു മറച്ച നിലയിലായിരുന്നു. ഫോഗ് ലാംപുകളും പുറത്തേക്കു തള്ളിനിന്ന ചെരിപ്പുകളുമാണ് പ്രതികളെ തിരിച്ചറിയാൻ സഹായിച്ചത്.

Read also: യോഗ മോദിക്ക് വേണ്ടിയല്ല നിങ്ങളുടെ ശരീരത്തിന് വേണ്ടിയാണെന്ന് വെങ്കയ്യ നായിഡു

ജാഫറും സിന്ധുവും ചാലക്കുടി മേലൂരിലെ വാടക വീട്ടിൽ നിന്നു ദിവസവും കോതമംഗലത്തേക്ക് ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാവിലെ 6.30ന് പോയാൽ രാത്രി ഒൻപതരയോടെയാണ് തിരികെയെത്തുന്നത്. ചോദിക്കുന്നവരോടെല്ലാം തട്ടുകട ബിസിനസ് ആണ് ജോലിയെന്ന് ഇവർ പറഞ്ഞിരുന്നത്. എന്നാൽ ഓട്ടോയിൽ കയറും ചുറ്റ‍ികയുമായി കവർച്ചയ്ക്കു പറ്റിയ ഇരകളെ തേടിയായിരുന്നു യാത്രയെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button