Latest NewsKeralaNews

പെരിയ ഇരട്ട കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുന്നു; സത്യാഗ്രഹവുമായി മാതാപിതാക്കള്‍

കൊച്ചി: പെരിയ ഇരട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളും ബന്ധുക്കളും സിബിഐ ഓഫിസിനു മുന്നില്‍ സത്യാഗ്രഹം ഇരിക്കുന്നു. അന്വേഷണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അട്ടിമറിക്കുന്നവെന്നാരോപിച്ചാണ് പ്രതിഷേധവുമായി ഇവര്‍ എത്തിയത്.
കഴിഞ്ഞ 2019 ഫെബ്രുവരിയിലാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്.

ഹൈക്കോടതി നിര്‍ദേശപ്രകാരം ഒക്ടോബര്‍ 25ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സിബിഐ കേസിന്റെ അന്വേഷണം തുടങ്ങിയതാണ്. എന്നാല്‍ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടിയതാണെന്നും ഇനി കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യം ഇല്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.

എന്നാല്‍ കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകത്തിന് പിന്നിലുള്ള സിപിഎമ്മിന്റെ പ്രമുഖ നേതാക്കളെ ഇനിയും പിടികൂടിയിട്ടില്ല, അവരെ കണ്ടെത്തണമെന്നാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്. കേസില്‍ ഇതുവരെ വിധി വരാത്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണത്തിലും പുരോഗതി ഉണ്ടായില്ല. ഇതോടെയാണ് ഇരുവരുടേയും കുടുംബം സിബിഐ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button