KeralaLatest NewsNews

ഇവിടെ കൊള്ളക്കാരോ പിടിച്ചുപറിക്കാരോ സാമൂഹ്യവിരുദ്ധരോ ഇല്ല… വീടുകള്‍ക്കും കടകള്‍ക്കും വാതിലോ പൂട്ടോ ഇല്ല …. ഈ ഗ്രാമവും ഇന്ത്യയില്‍ തന്നെ … ഇതോടെ ഗൂഗിളിനും വിശ്രമമില്ല

ഇവിടെ കൊള്ളക്കാരോ പിടിച്ചുപറിക്കാരോ സാമൂഹ്യവിരുദ്ധരോ ഇല്ല… വീടുകള്‍ക്കും കടകള്‍ക്കും വാതിലോ പൂട്ടോ ഇല്ല …. ഈ ഗ്രാമവും ഇന്ത്യയില്‍ തന്നെ .. പിടിച്ചുപറിയും, മോഷണവും, കുറ്റകൃത്യങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു ഗ്രാമം. മഹാരാഷ്ട്രയിലെ ശനി ശിംഘനാപൂര്‍ എന്ന ഗ്രാമത്തിന്റെ കഥയാണിത്. ഗ്രാമത്തിന്റെ രക്ഷാധികാരിയായി അവര്‍ കണക്കാക്കുന്ന ശനിദേവനിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഇതിന് കാരണം

ആ ഗ്രാമത്തില്‍ ആര്‍ക്കും ഭയം വേണ്ട. പണവും പണ്ടവും വീട്ടില്‍ വച്ച്, വാതിലുകള്‍ പൂട്ടാതെ അവര്‍ക്ക് എവിടെ വേണമെങ്കിലും പോകാം. തങ്ങളുടെ പാവന രക്ഷാധികാരിയായ ശനി ദേവന്‍ തങ്ങളെ എന്ത് അപകടത്തില്‍ നിന്നും സംരക്ഷിക്കുമെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ഗ്രാമത്തിലെ പൊതു ടോയ്ലറ്റുകള്‍ക്ക് പോലും വാതിലുകളില്ല. വാതിലിന്റെ സ്ഥാനത്ത് സ്വകാര്യതയ്ക്കായി നേര്‍ത്ത തിരശ്ശീല മാത്രമാണ് ഉള്ളത്.

2015 സെപ്റ്റംബറില്‍ മാത്രമാണ് ആ ഗ്രാമത്തില്‍ ഒരു പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചത്. എന്നാല്‍, ഗ്രാമവാസികളില്‍ നിന്ന് പരാതിയൊന്നും അവര്‍ക്ക് ലഭിക്കാറില്ല എന്നാണ് പറയുന്നത്. അത് മാത്രമോ, 2011 -ല്‍ ആരംഭിച്ച യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക് പോലും ഇന്ത്യയിലെ ആദ്യത്തെ പൂട്ടില്ലാത്ത ബാങ്ക് ബ്രാഞ്ചാണ്. ഒരു ചില്ലിന്റെ പ്രവേശന കവാടവും, ഗ്രാമീണരുടെ വിശ്വാസം മാനിച്ച് കാണാന്‍ പോലും കഴിയാത്ത നിയന്ത്രിത വൈദ്യുതകാന്തിക ലോക്കും മാത്രമാണ് സുരക്ഷക്കായി സ്ഥാപിച്ചിട്ടുള്ളത്

എന്നാല്‍, ഈ ഗ്രാമത്തിന്റെ ഈ വിചിത്രമായ രീതികള്‍ക്ക് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു വെള്ളപ്പൊക്കത്തിനു ശേഷം പനസ്‌നാല നദിയുടെ തീരത്ത് കനത്ത കറുത്ത പാറക്കല്ലുകള്‍ വന്നടിഞ്ഞു. അതിലൊരു പാറയില്‍ നാട്ടുകാര്‍ വടികൊണ്ട് തൊട്ടപ്പോള്‍ അതില്‍ നിന്ന് രക്തമൊഴുകാന്‍ തുടങ്ങി. അന്നുരാത്രി, ഗ്രാമത്തലവന്റെ സ്വപ്‌നത്തില്‍ ശനി പ്രത്യക്ഷപ്പെട്ടു. പാറക്കല്ല് തന്റെ വിഗ്രഹമാണെന്ന് വെളിപ്പെടുത്തി. അത് ഗ്രാമത്തില്‍ സൂക്ഷിക്കണമെന്നും ദേവന്‍ ഉത്തരവിട്ടു. എന്നാല്‍, ശനിക്ക് ഒരു നിബന്ധന ഉണ്ടായിരുന്നു: വിഗ്രഹം ഒരിക്കലും അടച്ചുമൂടി വയ്ക്കരുത്. കാരണം ഗ്രാമത്തെ തടസ്സമില്ലാതെ നോക്കാന്‍ അദ്ദേഹത്തിന് കഴിയണം. തുടര്‍ന്ന് ശനി അദ്ദേഹത്തെ അനുഗ്രഹിക്കുകയും, ഗ്രാമത്തെ അപകടത്തില്‍ നിന്ന് സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. പട്ടണത്തിന്റെ ഹൃദയഭാഗത്ത് മേല്‍ക്കൂരയില്ലാത്ത ഒരിടത്ത് ഗ്രാമീണര്‍ വിഗ്രഹം പ്രതിഷ്ഠിച്ചു. അതിനുശേഷം എല്ലാ വാതിലുകളും പൂട്ടുകളും വേണ്ടെന്ന് വയ്ക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെയാണ് പൂട്ടുകളിലാത്ത ഒരു ഗ്രാമമായി അത് മാറിയെന്നാണ് അവിടുത്തുകാര്‍ വിശ്വസിക്കുന്നത്.

ഈ വിചിത്രമായ ചരിത്രം കാരണം, ശനി ശിംഘനാപൂര്‍ ഇന്ത്യയിലുടനീളമുള്ള ഭക്തരെ ആകര്‍ഷിക്കുന്നു. വിപുലമായ സ്വത്തും സംഭാവനകളുമുള്ള ഒരു വലിയ ക്ഷേത്രമായി വളര്‍ന്ന ഈ അമ്പലം കാണാന്‍ കുറഞ്ഞത് 40,000 സന്ദര്‍ശകരെങ്കിലും ഇവിടെയ്ക്ക് ഓരോ ദിവസവും വരുന്നു. 400 വര്‍ഷം സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ക്ഷേത്രമാണ് ഇവിടത്തേത്. എന്നാല്‍, കോടതിയുത്തരവിനെ തുടര്‍ന്ന് 2016 -ല്‍ ക്ഷേത്ര ട്രസ്റ്റി തന്നെ സ്ത്രീകള്‍ക്കായി ക്ഷേത്രത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു.

 

കടപ്പാട് ഏഷ്യാനെറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button