പാറശ്ശാല: കേരളത്തില്‍ മീന്‍ലഭ്യത കുറഞ്ഞതോടെ ജോലി തേടി മത്സ്യത്തൊഴിലാളികൾ വിദേശതീരത്തേക്ക് പോകുന്നു. ഇറാന്‍, സൗദി, ഖത്തര്‍, യു.എ.ഇ., ബഹ്‌റൈന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മത്സ്യത്തൊഴിലാളികൾ പോകുന്നത്. ഓഖിക്ക് ശേഷമാണ് മീന്‍ലഭ്യതയിൽ കുറവുണ്ടായത്. തെക്കന്‍ തീരങ്ങളായ പൊഴിയൂര്‍, പൂവാര്‍, കൊല്ലങ്കോട്, വള്ളവിള, നീരോടി പ്രദേശങ്ങളിലാണ് കഴിഞ്ഞ നാലുവര്‍ഷമായി മത്സ്യസമ്പത്തില്‍ വന്‍തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. പൊഴിയൂര്‍, പരുത്തിയൂര്‍ തീരത്തുനിന്ന് മാത്രം എണ്‍പതോളം ചെറുവള്ളങ്ങളാണ് മുന്‍കാലങ്ങളില്‍ മത്സ്യബന്ധനത്തിനായി പോയിരുന്നത്. എന്നാല്‍ ഇപ്പോൾ അത് മുപ്പതിൽ താഴെയായി.
വലിയ ബോട്ടുകളിലും കപ്പലുകളിലും വന്നുള്ള അനിയന്ത്രിതമായ മത്സ്യബന്ധനം മത്സ്യസമ്പത്ത് കുറയുന്നതിന് കാരണമായതായി തൊഴിലാളികൾ പറയുന്നു. ചെലവിന് അനുസരിച്ച് മീന്‍കിട്ടാതെ വന്നതോടെ പലരും വള്ളവും വലയും വിറ്റ് മറ്റ് ജോലികൾ തേടുകയാണ്.
Post Your Comments