കോഴിക്കോട്: ഐ ലീഗില്‍ ജയം ലക്ഷ്യമാക്കി ഇറങ്ങിയ ഗോകുലം കേരള എഫ് സിയ്ക്ക് നിരാശ. ഈസ്റ്റ് ബംഗാളിനെതിരായ ഇന്നത്തെ പോരാട്ടം സമനിലയിൽ അവസാനിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തി ഇരുടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി.
FULL-TIME ⌛
An action-packed 2⃣nd Half comes to an end, as the ✌ teams share the spoils 🙌
GKFC 1⃣-1⃣ QEB#GKFCQEB 💥 #HeroILeague 🏆 #LeagueForAll 🤝 #IndianFootball ⚽ pic.twitter.com/8YHD9GJRec
— Hero I-League (@ILeagueOfficial) March 3, 2020
ഒൻപതാം മിനിറ്റിൽ മർകസ് ജോസഫ് ഗോകുലത്തിനായി ഗോൾ നേടിയപ്പോൾ 24ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ വിക്ടര്‍ പെരസ് . ഈസ്റ്റ് ബംഗാളിനായി ഗോൾ നേടുകയായിരുന്നു. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 49-ാം മിനിറ്റില്‍ ഹൂയ്ദ്രോം സിംഗ്, ഇഞ്ചുറി ടൈമിൽ(90+4) ഇസ്ലാം അമീരി എന്നിവർ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ഗോകുലത്തിനു തിരിച്ചടിയായി. കൊൽക്കത്തയഇൽ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ 3 ഗോളിന് ഗോകുലം ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയിരുന്നു.
Interesting! No mention of Pintel and Ragetti who were there for the match today! https://t.co/4b8HYXWYw6
— Gokulam Kerala FC (@GokulamKeralaFC) March 3, 2020
ഇന്നത്തെ മത്സരത്തിൽ വിജയിച്ചിരുന്നെങ്കിൽ പട്ടികയിൽ ഗോകുലം നാലാം സ്ഥാനത്ത് എത്തുമായിരുന്നു. 14 കളികളില്‍ 19 പോയന്റുമായി ആറാം സ്ഥാനത്താണ് ഇപ്പോൾ ഗോകുലം. 15 കളികളില്‍ 20 പോയിന്റുമായി നാലാം സ്ഥാനത്താണ് ഈസ്റ്റ് ബംഗാള്‍. ഇന്ന് മിനിർവയും ഇന്ത്യൻ ആരോസും തമ്മിലുള്ള പോരാട്ടവും സമനിലയിൽ തന്നെയാണ് അവസാനിച്ചത്. ഇരുടീമും ഒരു ഗോൾ വീതം നേടി
Post Your Comments