Latest NewsKeralaMollywoodNews

ഷെയ്ന്‍ നിഗമിന് സിനിമ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്കിൽ തീരുമാനം ഇങ്ങനെ

കൊച്ചി: ഷെയ്ന്‍ നിഗമിന് സിനിമ നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. നിര്‍മാതാക്കള്‍ മൂന്ന് മാസത്തിലധികമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്കാണ് പിന്‍വലിച്ചത്. താര സംഘടനയായ ‘അമ്മ’യുമായി നിര്‍മാതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് വിലക്ക് പിന്‍വലിക്കാന്‍ ധാരണയായത്.

ഷെയ്ന്‍ നിഗം കാരണം മുടങ്ങിയ രണ്ട് സിനിമകള്‍ക്കുമായി ഷെയ്ന്‍ 16 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുകയും ഈ ചിത്രങ്ങള്‍ ഏപ്രില്‍ 18ന് മുമ്പ് പൂര്‍ത്തിയാക്കുകയും വേണം. മാര്‍ച്ച്‌ ഒമ്ബത് മുതല്‍ 28 വരെ ‘വെയിലി’ലും 31 മുതല്‍ ഏപ്രില്‍ 18 വരെ ‘കുര്‍ബാനി’യിലും ഷെയ്ന്‍ അഭിനയിക്കണമെന്നും ഇതിന് ശേഷമേ മറ്റ് സിനിമകളുമായി സഹകരിക്കാവൂ എന്നുമാണ് ധാരണ.

ഇതുസംബന്ധിച്ച്‌ ‘അമ്മ’യുമായി കരാര്‍ ഒപ്പിട്ടതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് രഞ്ജിത്ത് അറിയിച്ചു. ‘വെയില്‍’ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി ഷെയ്ന്‍ രംഗത്തുവന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

വെയില്‍, കുര്‍ബാനി സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് വന്‍ നഷ്ടമുണ്ടായെന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷെന്‍റ നിലപാട്. തുടര്‍ന്ന്, രണ്ട് സിനിമകളും ഉപേക്ഷിക്കാനും ഇവക്ക് ചെലവായ ഏഴ് കോടി നല്‍കാതെ ഷെയ്നിനെ ഒരു സിനിമയിലും അഭിനയിപ്പിക്കാതിരിക്കാനും നവംബര്‍ 28ന് ചേര്‍ന്ന അസോസിയേഷന്‍ യോഗം തീരുമാനിച്ചു.

‘അമ്മ’യും ഫെഫ്കയും ഒത്തുതീര്‍പ്പ് ശ്രമം തുടരുന്നതിനിടെ നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നടത്തിയ വിവാദപരാമര്‍ശങ്ങളെത്തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടി. ഷെയ്ന്‍ ക്ഷമാപണം നടത്തിയെങ്കിലും വെയില്‍, കുർബാനി എന്നിവയും ഡബ്ബിങ് ശേഷിക്കുന്ന ‘ഉല്ലാസം’ സിനിമയും പൂര്‍ത്തിയാക്കണമെന്നും ഒരു കോടിയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനിന്നു.

ALSO READ: സൗദി അറേബ്യയില്‍ നിന്ന് ആയിരക്കണക്കിന് ബംഗ്ലാദേശ് തൊഴിലാളികളെ നാട് കടത്തി; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തയാറാണെന്ന് ഷെയ്നും വ്യക്തമാക്കി. എന്നാല്‍, നഷ്ടപരിഹാരം കൊടുത്തുള്ള ഒത്തുതീര്‍പ്പിന് ‘അമ്മ’ തയാറായിരുന്നില്ല. ഇതിനിടെ, ഉല്ലാസത്തിെന്‍റ ഡബ്ബിങ് അധിക പ്രതിഫലമില്ലാതെതന്നെ കഴിഞ്ഞമാസം പൂര്‍ത്തിയാക്കി. ന്യായമായ നഷ്ടപരിഹാരം നല്‍കാമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന ‘അമ്മ’ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button