KeralaLatest NewsNews

കുലസ്ത്രീ ചമഞ്ഞു കുടുംബക്കാരെ മൊത്തത്തിൽ വിഴുങ്ങുന്ന ചേച്ചിമാരും കൂടെ വിഹിതമല്ലാത്തതിനവകാശികളായ ചേട്ടന്മാരും, ഇത്തരം വാർത്തകൾ കേൾക്കുന്നോണ്ടാവും അവനും അവളും നമ്മളുടെ മനസുകളെ ഈറനണിയിച്ചത്; കുറിപ്പ് വൈറലാകുന്നു

പ്രണയത്തിന് അതിര്‍ വരമ്പുകൾ ഇല്ലെന്ന വാക്കുകളെ അർത്ഥവത്താക്കുന്ന രീതിയിലായിരുന്നു ഇന്നലെ പ്രണവും ഷഹാനയും വിവാഹം കഴിച്ചത്. ആറു വര്‍ഷം മുൻപ് നടന്ന ഒരു ബൈക്ക് ആക്‌സിഡന്റില്‍ പരുക്ക് പറ്റി നെഞ്ചിന് താഴെ മുഴുവന്‍ തളര്‍ന്ന് പ്രണവ് കിടപ്പിലാകുകയായിരുന്നു. എന്നാൽ തന്റെ പ്രണയം കൈവിടാന്‍ ഷഹാന തയ്യാറായില്ല. ഇരുവരെയും അഭിനന്ദിച്ചുകൊണ്ടുള്ള യുവ അധ്യാപിക ഡോ അനൂജയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ദിവസവും പലതരം വാർത്തകൾ കേള്‍ക്കുന്നോണ്ടാവും അവനും അവളും അവരുടെ പ്രണയവും നമ്മള്‍ ഓരോരുത്തരുടെയും മനസ്സിനെ ഈറനണിയിച്ചതെന്നും ആ പ്രണയം നമ്മളോരുത്തരും ആഘോഷപൂര്‍വം ഏറ്റെടുത്തതെന്നും അവർ പറയുന്നു.

Read also: പന്തീരങ്കാവ് യു.എ.പി.എ കേസ്: ഒരാളെ പ്രതിയാക്കി ഒരാളെ രക്ഷപെടുത്താൻ നീക്കം നടക്കുന്നതായി ആരോപണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മക്കളെ ഉറക്കിക്കിടത്തി, ഇന്നലെ കണ്ട ബംഗാളിയോടൊപ്പം ജീവിതം കെട്ടിപ്പൊക്കാൻ പലായനം ചെയ്യേണ്ടി വന്ന ‘പാവം’ വീട്ടമ്മ ഒരു വശത്തു.

പ്രേമം തലയ്ക്കു പിടിച്ചു കുഞ്ഞിനെ, സ്വന്തം ചോരയാണെന്നും മറന്നു,നിലത്തെറിഞ്ഞു
കൊല്ലേണ്ടി വന്ന ‘പാവം’ ചേച്ചി !

പ്രണയം പരാജപ്പെട്ടാൽ പിന്നെ ചുറ്റിലുമുള്ളതൊന്നും നോക്കാണ്ട്‌ കാമുകിയെ കൊല്ലാനോടുന്ന കാമുകൻ മറുവശത്തു. കുലസ്ത്രീ ചമഞ്ഞു കുടുംബക്കാരെ മൊത്തത്തിൽ വിഴുങ്ങുന്ന ചേച്ചിമാരും കൂടെ വിഹിതമല്ലാത്തതിനവകാശികളായ ചേട്ടന്മാരും!

ദിനംപ്രതി ഇത്തരം വാർത്തകൾ കേൾക്കുന്നോണ്ടാവും അവനും അവളും അവരുടെ പ്രണയവും നമ്മൾ ഓരോരുത്തരുടെയും മനസ്സിനെ ഈറനണിയിച്ചതും. കഴിഞ്ഞ ദിവസങ്ങളിൽ ആ പ്രണയം നമ്മളോരുത്തരും ആഘോഷപൂർവം ഏറ്റെടുത്തതും.

പറഞ്ഞു വന്നതു മറ്റാരുടെയും കാര്യമല്ല ഇരിങ്ങാലക്കുട താഴേക്കാട് സ്വദേശിയായ മണിപറമ്പില്‍ സുരേഷ്ബാബുവിന്റേയും സുനിതയുടേയും മകന്‍ പ്രണവിന്റെയും ഷഹാനയുടെയും കല്യാണമാന്നേ.
ബീകോം പഠനം കഴിഞ്ഞ ഉടനെയായിരുന്നു പ്രണവിന്റെ അപകടം. ആറു വര്‍ഷമായി പ്രണവ് കിടന്ന കിടപ്പിലാണ്. നെഞ്ചിനു താഴെ അനങ്ങില്ല. പൂര്‍ണമായും തളര്‍ന്നു. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. വര്‍ഷങ്ങള്‍ നീണ്ട ആശുപത്രി വാസം.
ഉറ്റചങ്ങാതി കിടപ്പിലായപ്പള്‍ കൂട്ടുകാരുടെ ചങ്കു പിടഞ്ഞു. വീല്‍ചെയറില്‍ ഇരിക്കാറായപ്പോള്‍ ചങ്ങാതിമാര്‍ പ്രണവിനെയും കൊണ്ട് പുറത്തുപോയി. ഉല്‍സവ പറമ്പുകളില്‍ മേളം ആസ്വദിക്കാനും, അങ്ങനെ
ഇന്നിതാ അവന്റെ സ്വന്തമായി ഷഹാനയെന്ന പെൺകുട്ടിയുടെ സ്നേഹവും.

പ്രണയം മരിച്ചതല്ല, പ്രണയമെന്ന പേരെടുത്തു യോഗ്യതയില്ലാത്ത പലരും നടത്തുന്ന പേക്കൂത്തിൽ കളങ്കപ്പെട്ടുപോയെങ്കിലും ഇന്നിതാ പ്രണവിനെപ്പോലുള്ളവരിലൂടെ ഷഹാനമാരിലൂടെ പ്രണയം, ആത്മാർഥ സ്‌നേഹം പൂർവാധികം ശക്തി യോടെ തിരിച്ചു വരുന്നു.

ഒന്നിനുമല്ലാതെ എന്തിനോ വേണ്ടിയൊരിഷ്‌ടം, ഒരിക്കലും അകലരുതേയെന്നാശിച്ചു ഹൃദയത്തിൽ കാലം നെയ്തെടുത്ത ആ ഇഷ്‌ടം
ഈ വരികൾ അന്വർത്ഥമാക്കുന്ന ഇവരെപോലുള്ളവർക്കു ഇന്നും വംശനാശം സംഭവിക്കാത്തതോർത്തു ഏറെ സന്തോഷവും.

ഒരു പക്ഷേ ഇതുപോലുള്ള ആത്മാർത്ഥ പ്രണയിതാക്കൾ ആരും അറിയാത്ത ഇടങ്ങളിൽ ഇന്നും ജീവിച്ചിരിപ്പുണ്ടാവും. വെട്ടിക്കൊലയും കത്തിക്കലും ഇല്ലാണ്ടും ഇവിടെ പ്രണയിതാക്കൾ ജീവിച്ചിരുന്നു.

കാലം കാത്തു വച്ച ഓർമ്മകുറിപ്പുകളായി, കളങ്കമില്ലാത്ത സ്‌നേഹമായി അവരിരുവരും ഇന്നും പ്രണയത്തെ തോല്പിക്കില്ലന്നുറപ്പിച്ചു, പ്രണവ് ഷഹാന മക്കളെ നിങ്ങള് സ്നേഹിച്ചു ജീവിക്കു, ഞങ്ങളുണ്ട് ഞങ്ങളുടെ പ്രാർത്ഥനകളും

shortlink

Related Articles

Post Your Comments

Related Articles


Back to top button