Latest NewsNewsIndia

കാമുകനൊപ്പം ഒളിച്ചോടിയ 16 കാരിയെ 7 വര്‍ഷത്തിന് ശേഷം മറ്റൊരു സംസ്ഥാനത്ത് നിന്ന് കണ്ടെത്തിയപ്പോള്‍

കാൺപൂർ• കാമുകനുമൊത്ത് ഒളിച്ചോടിയ തെലങ്കാന സ്വദേശിനിയായ കൗമാരക്കാരിയെ കാണാതായി ഏഴു വർഷത്തിനുശേഷം, കാൺപൂരിൽ നിന്ന് കണ്ടെത്തി. യുവതി സോഷ്യല്‍ നെറ്റ്‌വർക്കിംഗ് സൈറ്റിൽ പങ്കിട്ട ഫോട്ടോ ബന്ധുവിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്തിലേക്ക് നയിച്ചത്.

ഇപ്പോള്‍ 23 കാരിയായ യുവതി രണ്ടു വയസുള്ള ഒരു കുട്ടിയുടെ അമ്മയാണ്. കാൺപൂരിലെ പങ്കി പടവ് പ്രദേശത്ത് നിന്ന് തെലങ്കാന പോലീസ് ചൊവ്വാഴ്ച വൈകിട്ട് യുവതിയെ കസ്റ്റഡിയിലെടുത്തതായി പങ്കി സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കുമാർ പറഞ്ഞു.

2013 മെയിലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. 16 വയസുകാരിയായ പെൺകുട്ടി ട്യൂഷന് എന്ന് പറഞ്ഞാണ് തെലങ്കാന ഗ്രാമത്തിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാല്‍ പെണ്‍കുട്ടി വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയില്ല.

പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് മാതാപിതാക്കള്‍ അയൽ ഗ്രാമത്തിലെ യുവാവിനെതിരെ പരാതി നൽകി. ഛോട്ടു എന്ന യുവാവിനെതിരെ തെലങ്കാന പോലീസ് കേസെടുത്തു. പെൺകുട്ടിയെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഒടുവില്‍ പോലീസ് കേസ് അവസാനിപ്പിച്ച്‌ റിപ്പോര്‍ട്ട് നല്‍കി.

കഴിഞ്ഞ ആഴ്ച, ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ യുവതിയുടെ ഒരു ബന്ധുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. യുവതി തന്റെ രണ്ട് വയസ്സുള്ള മകളുടെ ജന്മദിനാഘോഷത്തിന്റെ ചിത്രമാണ് പങ്കിട്ടത്. ബന്ധു ഉടൻ തന്നെ മാതാപിതാക്കളെ അറിയിച്ചു. കാൺപൂർ പോലീസിനെ സമീപിച്ച് പോലീസിനെ അറിയിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തെലങ്കാനയിൽ ചോദ്യം ചെയ്യലിനിടെ, താന്‍ സന്തോഷത്തോടെ വിവാഹ ജീവിതം നയിക്കുകയാണെന്ന് യുവതി പറഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button