Latest NewsNewsIndia

ഭര്‍ത്താവും ഭര്‍തൃ ബന്ധുക്കളും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നു; ഫ്ലിപ്കാര്‍ട്ട് സഹ സ്ഥാപകന്റെ ഭാര്യ പരാതിയുമായി പോലീസ് സ്റ്റേഷനില്‍

ബെംഗലൂരു•ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ സച്ചിൻ ബൻസലിന്റെ ഭാര്യ പ്രിയ അദ്ദേഹത്തിനെതിരെ കോരമംഗല പോലീസ് സ്റ്റേഷനിൽ സ്ത്രീധന പീഡന കേസ് ഫയൽ ചെയ്തതായി പോലീസ് പറഞ്ഞു.

സച്ചിൻ ബൻസലിന്റെ ഭാര്യ അദ്ദേഹത്തിനെതിരെ സ്ത്രീധന പീഡന കേസ് ഫയൽ ചെയ്തതായി മഡിവാള അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കരി ബസവനഗൗഡ സ്ഥിരീകരിച്ചു.

വിവാഹത്തിന് ശേഷം താന്‍ തന്റെ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ തീരുമാനിച്ചു. വിവാഹത്തിന് മുന്‍പ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തന്റെ വീട് സന്ദര്‍ശിക്കുകയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തു. വിവാഹത്തിന് ശേഷം ഭര്‍ത്താവും ബന്ധുക്കളും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. തന്റെ സഹോദരി രാധിക ഗോയൽ ഡല്‍ഹിയിലായിരുന്നപ്പോൾ സച്ചിൻ അവളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. തന്റെ പേരിലുള്ള എല്ലാ സ്വത്തുക്കളും അദ്ദേഹത്തിന്റെ പേരിലേക്ക് മാറ്റാൻ സച്ചിൻ ശ്രമിച്ചിരുന്നു, താന്‍ വിസമ്മതിച്ചപ്പോൾ, 2019 ഒക്ടോബർ 20 ന് സച്ചിൻ തന്നെ ശാരീരികമായി ആക്രമിച്ചിരുന്നു. തന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ശാരീരിക-മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പ്രിയ ബൻസാൽ പരാതിയില്‍ ആരോപിച്ചു.

വിവാഹത്തിന് പിതാവ് 50 ലക്ഷം രൂപ ചെലവഴിച്ചതായും 38 കാരിയായ ബൻസലിന് 11 ലക്ഷം രൂപ നൽകിയതായും പ്രിയ ആരോപിച്ചു.

തന്റെ പേരിലുള്ള എല്ലാ സ്വത്തുക്കളും സച്ചിന്റെ ഉടമസ്ഥാവകാശത്തിലേക്ക് മാറ്റാൻ തന്നെ ഉപദ്രവിക്കുകയാണെന്ന് അവർ പറഞ്ഞു.

ഇത് നിരസിച്ചതിന്റെ ഫലമായാണ് ബൻസലിന്റെ കുടുംബം തന്നെ ഉപദ്രവിക്കുന്നതെന്നും പ്രിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button