Latest NewsKeralaNews

യുവനടിയെ അക്രമിച്ച കേസ്;നിര്‍ണായക സാക്ഷിവിസ്താരം ഇന്നും, കുഞ്ചാക്കോ ബോബനെയും സിദ്ദിഖിനെയും വിസ്തരിക്കും

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ഇന്നും നിര്‍ണായക വിസ്താരം തുടരും. കുഞ്ചാക്കോ ബോബന്‍ സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരുടെ വിസ്താരമാണ് ഇന്ന് നടക്കുന്നത്. കഴിഞ്ഞ ദിവസം പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ബിന്ദു പണിക്കരെയും സിദ്ദിഖിനെയും വിസ്തരിക്കുന്നത് മാറ്റി വച്ചിരുന്നു.

നേരത്തെസാക്ഷി വിസ്താരത്തിന് എത്താതിരുന്ന കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് അപേക്ഷ നല്‍കിയ കുഞ്ചാക്കോ ബോബനോട് ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കൂടാതെ സാക്ഷി വിസ്താരത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് ചോദ്യം ചെയ്ത് ദിലീപ് നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കും.

അതേ സമയം കഴിഞ്ഞ ദിവസം മൊഴി നല്‍കാനായി ഭാമ വിചാരണ കോടതില്‍ എത്തിയെങ്കിലും വിസ്താരം നടക്കാത്തതിനെത്തുടര്‍ന്ന് മാറ്റിവെച്ചു. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിസ്താരത്തിനിടെ കൂറുമാറിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ഗായിക റിമി ടോമിയെയും വിസ്തരിച്ചു. ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, ലാല്‍ എന്നിവരെ കോടതി നേരത്തെ വിസ്തരിച്ചു. സംയുക്ത വര്‍മ്മയെ സാക്ഷിപ്പട്ടികയില്‍ നിന്ന് പിന്നീട് ഒഴിവാക്കുകയും ചെയ്തിരുന്നു. ഇത് വരെ 39 പേരുടെ വിസ്താരമാണ് നടന്നിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button