KeralaLatest NewsIndia

ജനത കർഫ്യൂ : നാളെ 5 മണിക്ക് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ സമയം കണ്ടെത്തണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രിയും

സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകില്ലെന്നും ഇത്തരത്തിലുള്ള പ്രചരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: നാളെ 5 മണിക്ക് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ സമയം കണ്ടെത്തണമെന്ന ആഹ്വാനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനതാ കർഫ്യൂ ആയതിനാൽ നാളെ വാർത്ത സമ്മേളനം ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി അറിയിച്ചു, നവമാധ്യമങ്ങളിലൂടെ വൈകുന്നേരം ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ സമയം കണ്ടെത്തണമെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകില്ലെന്നും ഇത്തരത്തിലുള്ള പ്രചരണം തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന് നാട്ടിലെ ചില വിരുതന്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യം സംസ്ഥാനത്തില്ല. സര്‍ക്കാര്‍ വേണ്ട നടപടികളെല്ലാം സ്വീകരിക്കുന്നുണ്ട്. അന്തര്‍സംസ്ഥാന ചരക്ക് വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അവശ്യസേവനങ്ങള്‍ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ പുതിയ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആവശ്യമെങ്കിൽ രാജ്യതലസ്ഥാനം അടച്ചിടുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും: അരവിന്ദ് കേജ്‌രിവാള്‍

ബസുകളില്‍ ദീര്‍ഘദൂര യാത്രകള്‍ കുറച്ചു ദിവസത്തേക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. രോഗവ്യാപനം തടയുന്നതിന് ഇത് സഹായകരമാകും. ദീര്‍ഘദൂര ബസുകളില്‍ രോഗമുള്ള ഒരാള്‍ ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ക്ക് പകരാന്‍ സാധ്യതയേറെയാണെന്നും എന്നാല്‍ സമീപ ജില്ലകളിലേക്കുള്ള ബസ് യാത്രയ്ക്ക് നിയന്ത്രണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നിരുത്തരവാദത്തിന്റെ വലിയ ദൃഷ്ടാന്തം നമ്മള്‍ കാസര്‍കോട്ട് കണ്ടതും അനുഭവിച്ചതുമാണ്. ഇത്രയൂം കാലം അഭ്യര്‍ത്ഥിച്ചു. ഇനി അതുണ്ടാകില്ല. ജാഗ്രത പാലിക്കാത്തപക്ഷം നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവരും.

സംസ്ഥാനത്ത് 12 കൊറോണ കേസുകള്‍ കൂടി; കണ്ണൂരിലും എറണാകുളത്തും 3 പേര്‍ക്ക് : കൊറോണ ബാധിതരുടെ എണ്ണം 52 ആയി

നിരുത്തരവാദപരമായി പെരുമാറുന്നവക്കെതിരെ കടുത്ത നടപടി കൈക്കൊള്ളും. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. നിരവധി തവണ കൗണ്‍സിലിങ് നടത്തി ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴും ലഭിക്കുന്ന വിവരങ്ങളില്‍ അവ്യക്തതയുണ്ട്. സ്വാഭാവികമായും ഒരു ദുരൂഹത നിലനില്‍ക്കുന്നു. കൂടുതല്‍ പരിശോധന ആവശ്യമാണ്. ഇദ്ദേഹത്തില്‍ നിന്ന് റൂട്ട് മാപ്പ് തയ്യാറാക്കാന്‍ പൂര്‍ണ സഹകരണം ലഭിച്ചില്ലെന്ന് ജില്ലാ കലക്ടര്‍ തന്നെ വ്യക്കമാക്കി..

ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്.ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളെ വെട്ടിച്ച്‌ സമൂഹത്തിന് വിപത്ത് പകര്‍ന്നു നല്‍കുന്നവര്‍ അവര്‍ ഉന്നയിക്കുന്ന തെറ്റായ വാദങ്ങള്‍ പ്രചരിപ്പിക്കരുത്. അത് നമ്മുടെ പൊതുവായ മുന്നേറ്റത്തിനും താതപര്യത്തിനും വിഘാതം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button