മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഇവിടെ തന്നെയാണ് ഏറ്റവും കുടുതല്‍ പേര് കോവിഡ് ബാധിച്ച് മരിച്ചതും. ഇവിടെ രോഗികളുടെ എണ്ണം 500 കടന്നു. ഇന്ത്യയില്‍ കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. 537 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യയിലെ തന്നെ വലിയ ചേരികളിലൊന്നായ ധാരാവിയിലും കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, രാജ്യത്ത് കോവിഡ്-19 ബാധിച്ച് മൂന്ന് പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 71 ആയി. മഹാരാഷ്ട്രയിലാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ക്ക് മലയാളികളുമായി സമ്പർക്കമുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇവരില്‍ നാല് പേര് കേരളത്തില്‍ എത്തിയതായാണ് വിവരം.
മധ്യപ്രദേശ്, രാജസ്ഥാന്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. മധ്യപ്രദേശില്‍ എട്ട് പേരും കര്‍ണാടകയില്‍ നാല് പേരും കോവിഡ് ബാധിച്ചു മരിച്ചിരുന്നു. രാജസ്ഥാനിലെ ആദ്യ മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 2,500ലെറെ പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 194 പേര് രോഗവിമുക്തി നേടി.
Post Your Comments