KeralaLatest NewsUAE

ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വീൽ ചെയറിൽ ജീവിക്കുന്ന മലയാളി യുവാവിന് 4.14 കോടി രൂപ നഷ്ടപരിഹാരം

കോണ്‍ക്രീറ്റ് മിക്‌സിങ് യൂണിറ്റില്‍ സൈറ്റ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

കുന്നംകുളം: ദുബായില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മലയാളിക്ക് അപ്പീല്‍ കോടതി 4.14 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു. ചേലക്കര സ്വദേശിയായ പങ്ങാരപ്പിള്ളി തോട്ടത്തില്‍ ഉമ്മറിന്റെ മകന്‍ ലത്തീഫിനാണ് (35) കോടികളുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കുക. ഒരു വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലത്തീഫ് ഒന്നര വര്‍ഷമായി വീല്‍ ചെയറിലാണ് ജീവിക്കുന്നത്.ദുബായിലെ ജബല്‍അലിക്കു സമീപം 2019 ജനുവരി 14ന് ആയിരുന്നു അപകടം. കോണ്‍ക്രീറ്റ് മിക്‌സിങ് യൂണിറ്റില്‍ സൈറ്റ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു.

കെട്ടിട നിര്‍മ്മാണ സ്ഥലത്തേക്കു കോണ്‍ക്രീറ്റ് നിറച്ച വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ അലക്ഷ്യമായി വാഹനമോടിച്ചതായിരുന്നു അപകടകാരണം. സാരമായി പരുക്കേറ്റ ലത്തീഫിനെ ദുബായിലെ എന്‍എംസി റോയല്‍ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. എന്നാല്‍, സുഷുമ്‌ന നാഡിയിലേറ്റ തകരാര്‍ മൂലം ലത്തീഫിന് ശരീരം തളർന്നു പോയിരുന്നു.

ബംഗാളിലെ കോവിഡ് മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞ ബിജെപി ഐടി സെല്‍ തലവനെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി

തുടർന്ന് വെല്ലൂര്‍ മെഡിക്കല്‍ കോളജിലേക്കും പിന്നീടു തിരൂര്‍ സിഎസ്‌ഐ ആശുപത്രിയിലേക്കും ലത്തീഫിനെ മാറ്റി. ഇങ്ങനെ വീൽ ചെയറിൽ ചികിത്സയിൽ കഴിയുമ്പോഴാണ് അപകടത്തിനിടയാക്കിയ വാഹനമോടിച്ച ഡ്രൈവര്‍ പിഴയടച്ചു കുറ്റവിമുക്തനായെന്ന വിവരം ലത്തീഫ് അറിയുന്നത് തുടര്‍ന്ന് അപ്പീല്‍ നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button