Latest NewsNewsIndia

കൊവിഡ് വ്യാപനത്തിന്റെ യഥാര്‍ത്ഥ ചിത്രം ലഭിക്കാന്‍ രാജ്യത്ത് ‘പൂള്‍ ടെസ്റ്റ് ‘ എന്ന പുതിയ പദ്ധതി : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രമന്ത്രാലയം

ടെസ്റ്റുകള്‍ നടത്തുന്നത് 436 ജില്ലകളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 ന്റെ വ്യാപനം തുടരുന്നതിനിടെ രോഗികള്‍ എത്രയെന്ന് യഥാര്‍ത്ഥ ചിത്രം ലഭിക്കാന്‍ രാജ്യം പൂള്‍ ടെസ്റ്റിനൊരുങ്ങുന്നു. രാജ്യത്തെ 436 ജില്ലകളിലാണ് അധികൃതര്‍ ഈ ടെസ്റ്റ് നടത്തുക. ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തിനിടെയാണ് ഒരുപാടു പേരുടെ സാമ്ബിളുകള്‍ പരിശോധയനയ്ക്കയക്കുന്നതിന് ചെലവ് കുറയ്ക്കാന്‍ സ്വീകരിക്കുന്ന പൂള്‍ ടെസ്റ്റിനായി അധികൃതര്‍ ഒരുങ്ങുന്നത്.

Read Also : സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാംഘട്ടം അവസാനിച്ചു : കേരളത്തിന് ആരോഗ്യവിദഗ്ദ്ധരുടെ അഭിനന്ദനങ്ങള്‍

‘കോടിക്കണക്കിന് പേര്‍ ഇതിനോടകം തന്നെ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് ഈ ആപ്പ് വഴിയുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചാല്‍ ഏകദേശം ധാരണ കിട്ടും. ആപ്പ് വഴിയല്ലാത്ത നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങള്‍ വേറെയുമുണ്ട്. ഈ രണ്ട് കണക്കുകളും കൂടി ചേര്‍ത്ത് ചില നിശ്ചിത പ്രദേശങ്ങളില്‍ പൂള്‍ ടെസ്റ്റ് നടത്തും. അതിലൂടെ കൊവിഡ് വിമുക്തമെന്ന് അവകാശപ്പെടുന്ന ജില്ലകള്‍ യഥാര്‍ത്ഥത്തില്‍ കൊവിഡ് മുക്തമാണോ എന്ന് തിരിച്ചറിയാനാവും. എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയാല്‍ ഈ ജില്ലകള്‍ കൊവിഡ് വിമുക്ത പ്രദേശമെന്ന് നമുക്ക് ഏതാണ്ട് ഉറപ്പിച്ചു പറയാനാവും’- അധികൃതര്‍ അറിയിച്ചു

ആളുകളെ ഓരോ കൂട്ടമായി തിരിച്ച് ഓരോ കൂട്ടത്തില്‍ നിന്നും പ്രതിനിധിയായി ഒരാളെ ടെസ്റ്റിംഗിന് വിധേയമാക്കുന്ന രീതിയാണ് പൂള്‍ ടെസ്റ്റ്. ഏതെങ്കിലും ഒരാളുടെ ഫലം പോസിറ്റീവായാല്‍ ഈ കൂട്ടത്തിലെ എല്ലാവരെയും ടെസ്റ്റിംഗിന് വിധേയമാക്കി പോസിറ്റീവ് ഫലങ്ങളും നെഗറ്റീവ് ഫലങ്ങളും വേര്‍തിരിച്ചെടുക്കുന്നതാണ് രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button