Latest NewsNewsIndia

സി.പി.എം നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

പാട്ന• ബീഹാറില്‍ സി.പി.എം സംസ്ഥാന സമിതി അംഗത്തെ പട്ടാപ്പകല്‍ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തി. ഖഗാഡിയയിലാണ് സംഭവം. സി.പി.എം നേതാവായ ജഗദീഷ് ചന്ദ്ര ബസുവാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതിര്‍ത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേക്കടക്കം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജഗ്ദീഷ് കര്‍ഷകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിച്ച ജഗദീഷിന് 24,490 വോട്ടുകള്‍ ലഭിച്ചിരുന്നു.

Cpm

ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം, അഖിലേന്ത്യാ കിസാന്‍ സഭയുടെ ജില്ലാ സെക്രട്ടറി, കിസാന്‍ സഭയുടെ സംസ്ഥാന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ബീഹാറില്‍ കൊല്ലപ്പെടുന്ന രണ്ടമത്തെ സി.പി.എം നേതാവാണ്‌ ജഗദീഷ് ചന്ദ്ര ബസു. ഫെബ്രുവരി 18 ന് ബെഗുസരായ് ജില്ലാ കമ്മിറ്റിയംഗം രാജീവ്‌ ചൗധരി കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button