Latest NewsKeralaNews

നിശ്ചയിച്ച ദിവസം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ മാസ്‌ക് കെട്ടി മിന്ന് ചാർത്തി

കോഴിക്കോട്: ലോക്ക് ഡൗൺ കാലത്ത് നിശ്ചയിച്ച ദിവസം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ വരൻ മാസ്‌ക് കെട്ടി മിന്ന് ചാർത്തി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ ബേപ്പൂര്‍ അമ്ബലവളപ്പില്‍ രവീന്ദ്രന്‍- ജയലത ദമ്ബതികളുടെ മക്കളായ രാഹുലും വിഷ്ണുവും ആണ് വിവാഹിതരായത്.

ലോക്ഡൗണ്‍ വരുന്നതിനുമുമ്ബ് തന്നെ ബന്ധുക്കളെയും നാട്ടുകാരെയും മുഴുവന്‍ കല്യാണത്തിന് ക്ഷണിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ശക്തമായതോടെ പത്രങ്ങളിലും സോഷ്യല്‍ മീഡിയ വഴിയും, കല്യാണം മാറ്റിവെച്ചുവെന്ന് പരസ്യം നല്‍കി. എന്നാല്‍, വിവാഹം മാറ്റിവെക്കാന്‍ വിഷ്ണുവിനും രാഹുലിനും താല്‍പര്യമുണ്ടായിരുന്നില്ല. വ്യാഴാഴ്ച രാവിലെ 9.20ന് രാഹുലിെന്‍റയും വെള്ളിയാഴ്ച രാവിലെ 8.20ന് വിഷ്ണുവിെന്‍റയും വിവാഹം നടന്നത് സര്‍ക്കാറിെന്‍റയും ആരോഗ്യ വകുപ്പിെന്‍റയും നിയന്ത്രണങ്ങളെല്ലാം പാലിച്ചായിരുന്നു.

കല്യാണത്തിന് വരനൊപ്പം അച്ഛനും അമ്മയും മാത്രമാണ് വധുവിെന്‍റ വീട്ടിലേക്ക് പോയത്. വധൂഗൃഹത്തിലും വിരലിലെണ്ണാവുന്നവര്‍ മാത്രം. കല്യാണ ചടങ്ങിനുമുമ്ബ് പരസ്പരം മാസ്‌ക് അണിയിച്ചും സാനിറ്റൈസര്‍ കൊണ്ട് കൈകള്‍ ശുചീകരിച്ചും വരനും വധുവും വീണ്ടും മാതൃകയായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ശാരീരിക അകലം പാലിച്ച്‌ വീട്ടുപടിക്കലും വഴിവക്കിലും മാറിനിന്ന് വധൂവരന്മാരെ ആശിര്‍വദിച്ചു.

ALSO READ: പ്രവാസികള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള നോര്‍ക്ക ധന സഹായത്തിന് ഓണ്‍ലൈന്‍ അപേക്ഷ ഇന്നു മുതല്‍

ഇന്‍ഡസ് മോട്ടോഴ്സില്‍ മെക്കാനിക്കാണ് രാഹുല്‍. അരക്കിണര്‍ സ്വദേശിനിയായ ഭാര്യ ആതിര അവസാന വര്‍ഷ പി.ജി വിദ്യാര്‍ഥിനിയാണ്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിങ് കമ്ബനിയിലെ ഏരിയ സെയില്‍സ് മാനേജറായ വിഷ്ണുവിെന്‍റ ഭാര്യ അശ്വതി ഒളവണ്ണ സ്വദേശിനിയാണ്. ജ്വല്ലറിയില്‍ കെമിസ്റ്റാണ് ഇവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button