Latest NewsIndia

പാല്‍ഘർ സംഭവം: ഉദ്ധവ് താക്കറെയ്ക്ക് സ്പീഡ് പോസ്റ്റിൽ വളകൾ അയച്ചു കൊടുത്ത് പ്രതിഷേധം

കല്‍പവൃക്ഷ ഗിരി മഹാരാജ്, സുശീല്‍ ഗിരി മഹാരാജ് എന്നീ സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്.

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തിൽ പ്രതിഷേധം ശക്തം. രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവര്‍മാരെയും ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കൊന്ന സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. പ്രതിഷേധ സൂചകമായി ധീരനായ ബാല സാഹേബ് താക്കറെയുടെ കഴിവില്ലാത്ത മകന് തങ്ങൾ അണിയാനായി വള അയച്ചു കൊടുക്കുകയാണെന്ന് പറഞ്ഞു കൊണ്ട് സ്പീഡ് പോസ്റ്റ് ആയി വളകൾ അയച്ചു കൊടുത്തിരിക്കുകയാണ് പലരും .

എന്നാൽ ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും ഇതിനു പിന്നിൽ വർഗീയമായി ഒന്നുമില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. അതെ സമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഉദ്ധവ് താക്കറെയുമായി ഫോണിൽ സംസാരിച്ചു. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. അതെ സമയം പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകം തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായതാണ്.

സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് കരുതപ്പെടുന്ന നൂറിലധികം ആളുകളെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. അറസ്റ്റിലായവരുടെ ബന്ധുക്കളെ അടക്കം ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണെന്നും സംസ്ഥാനത്തു ക്രമസമാധാന നില തകർന്നിട്ടില്ലെന്നും ശരദ് പവാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പതിനാറിനാണ് സംഭവം നടന്നത്. കല്‍പവൃക്ഷ ഗിരി മഹാരാജ്, സുശീല്‍ ഗിരി മഹാരാജ് എന്നീ സന്യാസിമാര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടത്. ഗുജറാത്തിലേക്ക് റോഡ് മാര്‍ഗം പോവുകയായിരുന്ന ഇവരെ മോഷ്ടാക്കളെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നും സംശയിച്ച്‌ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു.

പാല്‍ഘരിൽ സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നു, സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല: ശരദ് പവാര്‍

ഹിന്ദു സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. അതേസമയം സംഭവത്തിൽ എൻസിപി നേതാവ് ഉൾപ്പെട്ടിട്ടുള്ളതായാണ് റിപ്പോർട്ട്. കൊലപാതകത്തിനു ശേഷം വേണ്ട രീതിയില്‍ കേസ് ചാര്‍ജ് ചെ്യാന്‍ പോലീസ് മടിച്ചു .എന്നാല്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് ഈ പ്രശ്‌നത്തില്‍ സജീവമായി ഇടപെടുകയും ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തില്‍ സത്വര നടപടികള്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്തത് കൊണ്ടാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും 110 ഓളം പേരെ അറസ്റ്റ് ചെയ്യുവാൻ തുനിഞ്ഞതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button