Latest NewsIndiaNews

ലൂഡോ ഗെയിം കളിച്ച് പരാജയപെട്ട ഭർത്താവ്, ഭാര്യയോട് ചെയ്ത ക്രൂരതയിങ്ങനെ

വഡോദര: ഓൺലൈൻ ​ഗെയിമായ ലൂഡോ കളിച്ച് തോറ്റതിൽ പ്രകോപിതനായ ഭർത്താവ്, ഭാര്യയോട് ചെയ്തത് കൊടും ക്രൂരത, യുവതിയുടെ നട്ടെല്ല് ചവിട്ടിയൊടിച്ചു. ​ഗുജറാത്തിലെ വഡോദരയിലാണ് ദാരുണമായ സംഭവം നടന്നത്. ഭർത്താവിനൊപ്പം വീട്ടിലിരിക്കുന്നതിനാൽ ഇരുപത്തിനാല് വയസ്സുള്ള യുവതി ലൂഡോ ​ഗെയിം കളിക്കാൻ തീരുമാനിക്കുകയായിരുന്നു. നാല് റൗണ്ട് വരെ തുടർച്ചയായി തോറ്റതോടെ ഭർത്താവ് പ്രകോപിതനായി. വാക്ക് തർക്കത്തിനൊടുവിൽ അശ്ലീലം പറഞ്ഞ്  യുവതിയെ ക്രൂരമായി മർദ്ദിച്ചു. ഇതിനിടയാണ് യുവതിയുടെ നട്ടെല്ലിൽ ചവിട്ടുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ ആശുപത്രിയിലാണ്.

Also read : ട്രെയിനിൽ, തനിക്കുണ്ടായ ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞ്‌ യുവതി

സംഭവത്തിൽ ഭർത്താവ് യുവതിയോട് മാപ്പ് പറയുകയും യുവതി പരാതിയില്ല എന്നറിയിക്കുകയും ചെയ്തിട്ടുണ്ട്.. ശാരീരിക അതിക്രമം ക്രിമിനൽ കുറ്റമാണെന്നും യുവതി പരാതിപ്പെട്ടാൽ അയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നു ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ നിന്നും സ്വന്തം മാതാപിതാക്കളുടെ കൂടെ പോകാനും, അവരോടൊപ്പം കുറച്ച് ​ദിവസം താമസിച്ചതിന് ശേഷം തിരികെ ഭർത്താവിന്റെ അടുത്തേയ്ക്ക് മടങ്ങി വരാനാണ് യുവതിയുടെ തീരുമാനിച്ചിരിക്കുന്നത്

ഭാര്യയ്ക്ക് തന്നേക്കാൾ വരുമാനമുണ്ടെന്നും ബുദ്ധിമതിയാണെന്നുമുള്ള തോന്നൽ കൊണ്ടാണ് ഭർത്താവ് ഇത്തരത്തിൽ പെരുമാറിയതെന്ന് ഇവരുമായി സംസാരിച്ച അഭയം ഹെൽപ് ലൈൻ കൗൺസലേഴ്സ് പറയുന്നു.ഇത്തരം സംഭവങ്ങളിൽ ഒത്തുതീർപ്പിനും പരാതിപ്പെടാനുമുള്ള രണ്ട് അവസരങ്ങൾ നൽകാറുണ്ടെന്ന് കൗൺസലർ വ്യക്തമാക്കി.ഒരു സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനിയിലാണ് ഇയാൾക്ക് ജോലി. ഇവർക്ക് രണ്ടുപേർക്ക് ജീവിക്കാൻ ഈ വരുമാനം മതിയാകും. എന്നാൽ ഭവന വായ്പ അടക്കാൻ വേണ്ടി യുവതി മറ്റ് വീടുകളിൽ ട്യൂഷനെടുക്കാൻ പോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button