Latest NewsNewsIndia

ബലാൽസംഗത്തെ പ്രോൽസാഹിപ്പിച്ചു, പെൺകുട്ടികളുടെ നഗ്നത പ്രചരിപ്പിച്ചു; വൈകൃതങ്ങളുടെ  ‘ബോയിസ്ലോക്കര്‍ റൂമിന് പൂട്ട് വീഴുന്നു; കർശന നടപടിയെടുത്ത് ഡൽഹി പോലീസ്

ഗ്രൂപ്പിലെ അംഗങ്ങളായ വിദ്യാര്‍ഥികള്‍ വ്യത്യസ്ത സ്കൂളുകളില്‍ നിന്നുള്ളവരാണ്

ന്യൂഡൽഹി; രാജ്യത്തെ ഞെട്ടിച്ച  ‘ബോയിസ്ലോക്കര്‍ റൂമിന് പൂട്ട് വീഴുന്നു, അശ്ലീല ഉള്ളടക്കമുള്ള ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ അംഗങ്ങളായ 26 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി തുടങ്ങി ഡല്‍ഹി പൊലീസ്, പതിനഞ്ച് വയസുകാരനെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തു, ദക്ഷിണ ഡല്‍ഹിയിലെ പ്രമുഖ സ്കൂളുകളില്‍ 10ലും 12 ലും പഠിക്കുന്ന 50 ഓളം വിദ്യാര്‍ഥികളാണ് ‘ബോയിസ്ലോക്കര്‍ റൂം’ എന്ന അശ്ലീല ഗ്രൂപ്പില്‍ അംഗങ്ങളായിരുന്നതെന്ന് പൊലീസ് പറഞ്ഞു, ഇതില്‍ 26 കുട്ടികളെയാണ് പൊലീസ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

വളരെ അവിചാരിതമായി ഈ ഗ്രൂപ്പില്‍ അംഗമായ ഒരു പെണ്‍കുട്ടി പുറത്ത്വിട്ട സ്ക്രീന്‍ ഷോട്ടുകളിലൂടെയാണ് അപകടകരമായ ഉള്ളടക്കം സംബന്ധിച്ച്‌ വിവരം മറ്റുള്ളവരറിയുന്നത്, ബലാത്സംഘത്തെ കുറിച്ചും സഹപാഠിയെ കൂട്ടബലാത്സംഘം ചെയ്യുന്നതിനെ കുറിച്ചുമൊക്കെയാണ് ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ നടക്കുന്നത്, സഹപാഠികളുടെ അശ്ലീല ചിത്രങ്ങളും ഗ്രൂപ്പില്‍ ഇവർ സ്ഥിരമായി പങ്കുവച്ചിരുന്നു.

തികച്ചും അസാധാരണമായ ഈ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സൈബര്‍ പൊലീസ് ഒരു പതിനഞ്ച് വയസുകാരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് 26 പേരെ തിരിച്ചറിഞ്ഞത്, അതില്‍ മൂന്നാളുകളോട് ചോദ്യചെയ്യലിന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്, ആദ്യം കസ്റ്റഡിയിലെടുത്ത 15 വയസുകാരനെ ദുര്‍ഗുണ പരിഹാര കേന്ദ്രത്തിലാക്കി, ഐ.പി അഡ്രസ് മനസിലാക്കിയാണ് പൊലീസ് ഈ വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തത്,, കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ഗ്രൂപ്പ് സംബന്ധിച്ച്‌ അറിയുമായിരുന്നില്ല, പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോഴാണ് അവര്‍ കാര്യങ്ങളറിയുന്നത് എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്.

ഈ ഗ്രൂപ്പിലെ അംഗങ്ങളായ വിദ്യാര്‍ഥികള്‍ വ്യത്യസ്ത സ്കൂളുകളില്‍ നിന്നുള്ളവരാണ്, ട്യൂഷന്‍ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങള്‍, സ്പോര്‍ട്സ് മത്സരങ്ങള്‍ തുടങ്ങിയവയിലൂടെ പരസ്പരം ബന്ധമുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങൾ, എന്നാൽ അഡ്മിന്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല, ഗ്രൂപ്പംഗങ്ങള്‍ ഉപയോഗിച്ച ഐപിഅഡ്രസുകള്‍ അറിയാന്‍ ഇന്‍സ്റ്റഗ്രാമുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇതേ ഉള്ളടക്കമുള്ള വേറെയും ഇന്‍സ്റ്റ ഗ്രൂപ്പുകളുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു, ഇപ്പോള്‍ തിരിച്ചറിഞ്ഞ കുട്ടികള്‍ക്ക് മറ്റു ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട് ,പൊലീസ് കേസെടുത്തതിന് ശേഷം ഒരു സ്വകാര്യ സ്കൂള്‍ മാനേജ്മെന്റും ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്, പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവെച്ചു എന്നാണ് പരാതി പോലീസിന് ലഭിച്ചിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button