Latest NewsNewsIndia

കാമുകനൊപ്പം ജീവിക്കാൻ യുവതി ഭർത്താവിനെ കൊന്നു; മരണം കോവിഡ് ബാധിച്ചെന്ന് പ്രചരിപ്പിച്ചു

മെയ് രണ്ടിന് രാവിലെയാണ് തന്റെ ഭർത്താവ് മരിച്ച വിവരം യുവതി അയൽവാസികളെ അറിയിച്ചത്

ന്യൂഡൽഹി : കാമുകനൊപ്പം ജീവിക്കാൻ യുവതി ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം  കൊറോണ വൈറസ് ബാധിച്ച് മരിച്ചത്തെന്ന് പ്രചരിപ്പിച്ചു. നോർത്ത് വെസ്റ്റ് ഡൽഹിയിലെ അശോക് വിഹാറിലാണ് സംഭവം നടന്നത്. 46 വയസ്സുള്ള ശരത് ദാസിനെ മുപ്പതുകാരിയായ ഭാര്യ അനിതയും അവരുടെ കാമുകനും ചേർന്നാണ് കൊലപ്പെടുത്തിയത്. ഇതിന് ശേഷം ഭർത്താവ് മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് യുവതി പ്രചരിപ്പിച്ചെങ്കിലും സംശയം തോന്നിയ അയൽവാസികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ശരത് ദാസിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തപ്പോഴാണ്  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരം പുറത്തറിയുന്നത്.

മെയ് രണ്ടിന് രാവിലെയാണ് തന്റെ ഭർത്താവ് മരിച്ച വിവരം യുവതി അയൽവാസികളെ അറിയിച്ചത്. രാവിലെ എഴുന്നേറ്റപ്പോൾ ഭർത്താവ് അനക്കമില്ലാതെ കിടക്കുകയായിരുന്നെന്നും കോവിഡ് ബാധിച്ചാണ് മരിച്ചതെന്നുമാണ് യുവതി പറഞ്ഞത്. കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന സംശയം യുവതി ഉന്നയിച്ചതോടെ അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്‌തത്. അശോക് ദാസ് ശ്വാസംമുട്ടിയാണ് മരിച്ചതെന്നും ബലപ്രയോഗം നടന്നിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെ ഡൽഹി പൊലീസ് അനിത കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാൾക്കൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊന്നതെന്നും അനിത കുറ്റസമ്മതം നടത്തിയത്. മെയ് ഒന്നിന്  രാത്രി ഭർത്താവ് ഉറങ്ങി കഴിഞ്ഞപ്പോൾ അനിത കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പുതപ്പുകൊണ്ട് ശരത്തിനെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു എന്നും അനിത പറഞ്ഞു. അശോക് വിഹാറിൽ ഒരു ചെറിയ കട നടത്തിയിരുന്ന വ്യക്തിയാണ് ശരത് ദാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button