Latest NewsIndiaNews

വോട്ടെണ്ണലിൽ കൃത്രിമം നടത്തിയെന്നാരോപിച്ച് മന്ത്രിയുടെ എം എൽ എ സ്ഥാനം കോടതി അസാധുവാക്കി

അഹമ്മദാബാദ്: വോട്ടെണ്ണലിൽ കൃത്രിമം നടത്തിയെന്നാരോപിച്ച് ഗുജറാത്തിൽ മന്ത്രി ഭൂപേന്ദ്രസിംഗ് ചുദാസാമയുടെ എം എൽ എ സ്ഥാനം ഹൈക്കോടതി അസാധുവാക്കി. 2017-ലെ തിരഞ്ഞെടുപ്പ് വിജയം കോടതി അസാധുവാക്കുകയായിരുന്നു.

വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചുവെന്നും മന്ത്രിപദവി ദുരുപയോഗം ചെയ്‌തെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബിജെപി രൂപാണി മന്ത്രിസഭയിലെ മുതിര്‍ന്ന കാബിനറ്റ് അംഗമായിരുന്നു ഭൂപേന്ദ്രസിംഗ് ചുദാസാമ.

2018-ജനുവരി 17-നാണ് വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചെന്ന കേസ് ഹൈക്കോടതിയിലെത്തുന്നത്. 429 പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ അനധികൃതമായി റദ്ദാക്കിയെന്നുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശ്വിന്‍ റാത്തോഡ് ഉന്നയിച്ച വാദം ഹൈക്കോടതി ശരിവച്ചാണ് കോടതി തിരഞ്ഞെടുപ്പു വിജയം അസാധുവാക്കിയത്. വെറും 327 വോട്ടുകള്‍ക്കായിരുന്നു 2017-ല്‍ അഹമ്മദാബാദിലെ ധോല്‍ക മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

ALSO READ: വിദ്വേഷ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ ഡോക്ടര്‍ കഫീല്‍ ഖാന്റെ തടവ് ശിക്ഷ നീട്ടുന്നതിൽ തീരുമാനം പുറത്ത്

റിട്ടേണിംഗ് ഓഫീസറും ധോല്‍ക ഡെപ്യൂട്ടി കളക്ടറുമായ ധവല്‍ ജാനിയാണ് വോട്ടെണ്ണലില്‍ കൃത്രിമം നടത്തിയതെന്നാണ് അശ്വിന്‍ റാത്തോഡ് കോടതിയെ ധരി​പ്പി​ച്ചത്. വി​ചാരണയി​ല്‍ കോടതി​ക്ക് ഇക്കാര്യം ബോധ്യപ്പെടുകയായി​രുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button