Latest NewsNewsIndia

സാമ്പത്തിക പാക്കേജ് : നാലാം ഘട്ട വിശദീകരണവുമായി ധനമന്ത്രി, പ്രഖ്യാപനം എട്ടു മേഖലകളിൽ

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെ കുറിച്ചുള്ള നാലാം ഘട്ട വിശദീകരണവുമായി ധനമന്ത്രി നിർമലാ സീതാരാമൻ. . പ്രധാനമന്ത്രി സൂചിപ്പിച്ച സ്വയം പര്യാപ്തത കൈവരിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ പ്രഖ്യാപനങ്ങൾ. ഇന്ത്യയെ കരുത്തുള്ളതാക്കുകയും സ്വന്തം മികവുകളിൽ ഊന്നിനിന്ന് മുന്നേറാൻ സഹായിക്കുന്നതാണ് ഇവയെന്നും ധനമന്ത്രി വാർത്ത സമ്മേളനത്തിനിൽ പറഞ്ഞു. ഭാവിയിൽ സ്വീകരിക്കേണ്ട സാമ്പത്തിക പരിഷ്കരണ നടപടികളെ കുറിച്ചും വിശദീകരിച്ചു.

സ്വയം പര്യാപ്ത ഇന്ത്യക്കായി കല്‍ക്കരി ഘനനം, ധാതുക്കള്‍, പ്രതിരോധ ഉല്‍പന്ന നിര്‍മ്മാണം, വിമാനത്താവളങ്ങളും വ്യോമയാന മേഖലയും, കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുത വിതരണം, ബഹിരാകാശം, ആണവമേഖല തുടങ്ങിയ എട്ടു മേഖലകളിലാണ് ഇന്നത്തെ പ്രഖ്യാപനം. കൂടുതൽ നിക്ഷേപം, കൂടുതൽ ഉൽപ്പാദനം, കൂടുതൽ തൊഴിൽ എന്നതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കൽക്കരി രംഗത്ത് വാണിജ്യവത്കരണത്തിനാണ് ലക്ഷ്യമിടുന്നത്.മേഖലയിൽ സർക്കാരിനുള്ള കുത്തക അവകാശം നീക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരും. മത്സരം വർദ്ധിപ്പിക്കാനും, സുതാര്യത ഉറപ്പാക്കാനുമാണ് ഇതിലൂടെ സാധിക്കുക.ടണ്ണിനെ അടിസ്ഥാനമാക്കിയുള്ള വരുമാനം മാറ്റും, സ്വകാര്യ മേഖലയുമായി പങ്കുവക്കും. ഇന്ത്യ ലോകത്ത് കൽക്കരി സമ്പത്തുള്ള മൂന്നാമത്തെ രാജ്യമായിട്ടും ഇപ്പോഴും കൽക്കരി ഇറക്കുമതി ചെയ്യുന്നു. കൽക്കരി മേഖലയിൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. പരിസ്ഥിതിയെ കൂടി പരിഗണിച്ചേ തീരുമാനം ഉണ്ടാകൂ. 50000 കോടി രൂപ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കുന്നു.

ധാതു ഖനനത്തിൽ വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കാനാണ് ലക്ഷ്യം. നടപടികൾ എളുപ്പമാക്കാൻ സംയോജിത ലേലത്തിന് ശ്രമിക്കും. പര്യവേഷണവും ഖനനവും എല്ലാം പലർ ചെയ്യുന്ന രീതി മാറ്റും. 500 ഖനന ബ്ലോക്കുകൾ സുതാര്യമായ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്കായി വിട്ടുകൊടുക്കും. അലുമിനിയം വ്യവസായത്തിൽ വൈദ്യുതി ഉപഭോഗത്തിന്റെ ചെലവ് കുറയ്ക്കും.. പ്രതിരോധ സാമഗ്രികളുടെ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ മേഖലയിൽ മേക്ക് ഇൻ ഇന്ത്യ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button