Latest NewsNewsOmanGulf

കോവിഡ് : ഒമാനിൽ ഒരു പ്രവാസി കൂടി മരണപ്പെട്ടു, മരണസംഖ്യ 21ആയി

മസ്‌ക്കറ്റ് : ഒമാനിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു. 80 വയസുള്ള വിദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21ആയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ട് ഒമാൻ സ്വദേശികളും രണ്ടു മലയാളികള്‍ ഉൾപ്പെടെ 13 വിദേശികളുമാണ് ഇതുവരെ ഒമാനിൽ മരണപ്പെട്ടത്.

Also read : അബുദാബി – തിരുവനന്തപുരം വിമാനം പുറപ്പെട്ടു: ദുബായ് – കൊച്ചി വിമാനം എത്തി

ഒമാനിൽ കോവിഡ് ബാധിതരുടെ എണ്ണം 5000കടന്നു. 404 പേര്‍ക്ക് കൂടി ശനിയാഴ്ച് രോഗം സ്ഥിരീകരിച്ചു. ഇതിൽ 67സ്വദേശികളും 337 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5029 ലെത്തി. രോഗ മുക്തി നേടിയവരുടെ എണ്ണം 1436 ആയി ഉയർന്നെന്നും, കോവിഡ് ബാധിച്ച് ഇതുവരെ 20പേർ മരിച്ചുവെന്നും മാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

സൗദിയിൽ കോവിഡ് ബാധിച്ച് 10പ്രവാസികൾ കൂടി ശനിയായഴ്ച മരിച്ചു. മക്ക, ജിദ്ദ, മദീന, റഫ്ഹ എന്നിവിടങ്ങളിലായി 30നും 60നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. പുതിയ രോഗികളുടെ എണ്ണത്തിലും വൻ വർദ്ധനവ് രേഖപ്പെടുത്തി. 2804 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 302ഉം., രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 51980ഉം ആയതായി അധികൃതർ അറിയിച്ചു. 1797 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗ മുക്തരായവരുടെ എണ്ണം 23,666 ആയി ഉയർന്നു. നിലവിൽ 28,048 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 166 പേരുടെ നില ഗുരുതരമാണ്.

Also read : മൂന്ന്​ വര്‍ഷം സൈനിക സേവനം അനുഷ്​ഠിക്കുന്ന യുവാക്കള്‍ക്ക്​ ജോലി നൽകുമെന്ന് ആനന്ദ്​ മഹീന്ദ്ര

ഖത്തറിൽ ഒരു പ്രവാസി കൂടി ശനിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. 74 കാരനായ പ്രവാസിയാണ് മരണമടഞ്ഞത്. 1,547 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15ഉം,മൊത്തം രോഗബാധിതരുടെ എണ്ണം 30,972.ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ മുക്തരായവരുടെ എണ്ണം 3,788 ആയി ഉയർന്നു. നിലവിൽ 27,169 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 158 പേരാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. . ആശുപത്രികളിലെ ഐസലേഷനുകളില്‍ 1,308 പേർ ചികിത്സയിലുണ്ട്. ഇതുവരെ 1,52,704 പേരാണ് കോവിഡ് പരിശോധനക്ക് വിധേയമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button