Latest NewsNewsIndia

വേർപിരിഞ്ഞ് ജീവിക്കാൻ കഴിയില്ല, വിവാഹം ഉറപ്പിച്ചതോടെ അടുപ്പത്തിലായിരുന്ന യുവതികള്‍ ആത്മഹത്യ ചെയ്തു

ചെന്നൈ : തമിഴ്നാട്ടിൽ വേര്‍പിരിഞ്ഞ് ജീവിക്കേണ്ടി വരുന്നതില്‍ മനം നൊന്ത് രണ്ടു യുവതികള്‍ ജീവനൊടുക്കി. നാമക്കലിനടുത്ത നെയ്ത്തു കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ജോതി (23), പ്രിയ (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു. എന്നാൽ സൗഹൃദം വര്‍ധിച്ചപ്പോള്‍ നെയ്ത്തുകേന്ദ്രം ഉടമ ശകാരിച്ചിരുന്നു. തുടർന്ന് പ്രിയയുടെ രക്ഷിതാക്കളും ഇതിനെ എതിര്‍ക്കുകയും 27-ന് മകളുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതോടെ പരസ്പരം പിരിയാന്‍ കഴിയാത്തതിനാൽ യുവതികൾ ആത്മഹത്യ
ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ജോതി വിവാഹിതയും രണ്ടു വയസ്സുള്ള കുട്ടിയുടെ അമ്മയുമാണ്. ഭര്‍ത്താവുമായി ബന്ധം വേര്‍പെടുത്തി മുത്തശ്ശിക്കൊപ്പം താമസിക്കുകയായിരുന്നു അവര്‍. ഏതാനും മാസം മുമ്പാണ് ജോതി നെയ്ത്തുകേന്ദ്രത്തില്‍ ജോലിക്കു ചേര്‍ന്നത്. ഇവിടെവെച്ച് പ്രിയയുമായി അടുക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button