Latest NewsNewsIndia

ബംഗാള്‍, ഒഡീഷ തീരങ്ങളെ ചുഴറ്റിയെറിഞ്ഞ ഉംപുന്‍ ചുഴലിക്കാറ്റില്‍ മരണ സംഖ്യ വര്‍ധിയ്ക്കുന്നു

കൊല്‍ക്കത്ത ബംഗാള്‍, ഒഡീഷ തീരങ്ങളെ പാടെ തകര്‍ത്ത ഉംപുന്‍ ചുഴലിക്കാറ്റില്‍ ബംഗാളിലെ മരണ സംഖ്യ വര്‍ധിയ്ക്കുന്നു. ചുഴലിക്കാറ്റില്‍ ഇതുവരെ 72 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ബംഗാളിലെ ഉത്തര, ദക്ഷിണ 24 പര്‍ഗാനാസ് ജില്ലകളിലാണ് കനത്ത നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നു. കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തില്‍ മുങ്ങി. കെട്ടിടങ്ങള്‍ തകര്‍ന്നു. വൈദ്യുതി, ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിശ്ചലമായി. ഗതാഗതം നിലച്ചു.

Read Also : കോവിഡ് മൂന്നാംഘട്ടം : കേരളത്തിന് ആശ്വാസം : സര്‍ക്കാറിന്റെ ക്വാറന്റീന്‍ ഫലപ്രദമാകുന്നു

ഒഡീഷയുടെ തീരമേഖലകളിലും വന്‍ നാശമുണ്ട്. ബംഗ്ലദേശില്‍ 10 മരണം സ്ഥിരീകരിച്ചു. മണിക്കൂറില്‍ 190 കിലോമീറ്റര്‍ വേഗത്തില്‍ ബുധനാഴ്ച കരയിലേക്കു കയറിയ ഉംപുന്റെ ശക്തി ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 30-40 കിലോമീറ്ററായി ശക്തികുറഞ്ഞ് ഉംപുന്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു പ്രവേശിക്കുമെന്നാണു പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button