KeralaLatest NewsNews

സംസ്ഥാനത്ത്  ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആണെങ്കിൽ  സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകളുണ്ടാകുമോ ? തീരുമാനമിങ്ങനെ 

തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച ആണ് ചെറിയ പെരുന്നാള്‍ എങ്കിൽ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകളുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.   മാസപ്പിറവി കാണുന്ന ദിവസം രാത്രി ഒമ്പത് വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാവുന്നതാണ്.  പെരുന്നാള്‍ ദിനത്തില്‍ വിഭവങ്ങള്‍ ഒരുക്കാന്‍ മാസപ്പിറവി കണ്ടതിന് ശേഷം രാത്രി കടയില്‍പ്പോയി സാധനങ്ങള്‍ വാങ്ങുന്ന പതിവുണ്ട്. ഇത് കണക്കിലെടുത്ത് വെള്ളിയാഴ്ചയും, മാസപ്പിറവി ഇന്ന് കാണുന്നില്ലെങ്കില്‍ ശനിയാഴ്ചയും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പത് വരെ തുറക്കാന്‍ അനുവദിക്കുമെന്നു   മുഖ്യമന്ത്രി  അറിയിച്ചു.

സംസ്ഥാനത്ത് വെള്ളിയാഴ്ച 42 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം ഇത്രയധികം കേസുകള്‍ പോസിറ്റീവാകുന്നത്. കണ്ണൂര്‍ 12, കാസര്‍ഗോഡ് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂര്‍ 4, മലപ്പുറം 4, കോട്ടയം 2 , കൊല്ലം, പത്തനംതിട്ട, വയനാട് ഒന്ന് വീതം ഇങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

Also read : കോഴിക്കോട് ജില്ലയില്‍ ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: വിശദാംശങ്ങള്‍

ഇവരില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തര്‍ക്കും വിദേശത്ത് നിന്ന് വന്ന 17 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് പകര്‍ന്നത്. കോഴിക്കോട് ആരോഗ്യ പ്രവര്‍ത്തകയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 2 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരേ 732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 216 പേരാണ് ചികിത്സയിലുള്ളത്. 512 പേര്‍ രോഗമുക്തരായി. നാല് പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 84288 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 83649 പേര്‍ വീടുകളിലോ സ്ഥാപന ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലോ നിരീക്ഷണത്തിലാണ്. 609 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 162 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button