Latest NewsKeralaNews

അറബിക്കടലില്‍ രൂപമെടുക്കുന്നത് ഇരട്ടന്യൂന മര്‍ദ്ദം : ജനങ്ങള്‍ക്ക് സുരക്ഷാക്യാമ്പുകള്‍ ഒരുക്കണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി

തിരുവനന്തപുരം : അറബിക്കടലില്‍ രൂപമെടുക്കുന്നത് ഇരട്ടന്യൂന മര്‍ദ്ദം , ജനങ്ങള്‍ക്ക് സുരക്ഷാക്യാമ്പുകള്‍ ഒരുക്കണമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ക്യാംപുകള്‍ കണ്ടത്തി കോവിഡ് മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ തയാറാക്കാനും നിര്‍ദേശം നല്‍കി. ശക്തമായ മഴ മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഇവിടങ്ങളില്‍ ക്യാംപുകള്‍ സജ്ജീകരിക്കാനുള്ള നിര്‍ദേശം നല്‍കി. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ അണക്കെട്ടുകളിലെ വെള്ളം ഒഴുക്കി വിടാനും സാധ്യതയുണ്ട്. അണക്കെട്ടുകളുടെ താഴെയും നദിയുടെ കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

read more :  സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

അതേസമയം, അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദത്തിനു സാധ്യതയെന്ന മുന്നറിയിപ്പിനു പിന്നാലെ കേരളത്തില്‍ മഴ ശക്തമാകുന്നു. ഇന്ന് ഇടുക്കി, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മത്സ്യബന്ധനം പൂര്‍ണമായി നിരോധിച്ചു. നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള 8 ജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ യെമന്‍ തീരത്തിനു സമീപവും ലക്ഷദ്വീപിനു സമീപവും ന്യൂനമര്‍ദങ്ങള്‍ രൂപം കൊള്ളാനിടയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ കിഴക്കന്‍ അറബിക്കടല്‍ പ്രദേശത്തുമായി 31നും മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ പ്രദേശത്തുമായി 29 നും രണ്ട് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ 28 മുതല്‍ കേരള തീരത്തും അതിനോട് ചേര്‍ന്നുള്ള അറബിക്കടലിലും മല്‍സ്യ ബന്ധനം പൂര്‍ണമായി നിരോധിച്ചു.

നിലവില്‍ ആഴക്കടല്‍, ദീര്‍ഘദൂര മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നവര്‍ കേരള തീരത്ത് മടങ്ങിയെത്തുകയോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തെത്തുകയോ ചെയ്യേണ്ടതാണ്. ന്യൂനമര്‍ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയാറെടുപ്പുകള്‍ നടത്താന്‍ ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button