Latest NewsNewsInternational

കോവിഡിന്റെ ക്ഷീണം തീര്‍ക്കാന്‍ ചൈന യുദ്ധത്തിലേയ്ക്ക് : യുദ്ധങ്ങള്‍ക്ക് തയാറെടുക്കാന്‍ ചൈനയ്ക്ക് പ്രത്യേക ആയുധശേഖരം : അന്തര്‍ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് ഇന്ത്യയുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍

ബീജിംഗ് : കോവിഡിന്റെ ക്ഷീണം തീര്‍ക്കാന്‍ ചൈന യുദ്ധത്തിലേയ്ക്ക്. യുദ്ധങ്ങള്‍ക്ക് തയാറെടുക്കാന്‍ ചൈന പ്രത്യേക ആയുധശേഖരം വിപുലീകരിച്ചതായി ഗ്ലോബല്‍ ടൈംസ് പത്രത്തിന്റെ റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിക്കിടെ ഇന്ത്യയിലേയ്ക്കുള്ള ചൈനയുടെ കടന്നുകയറ്റം ആഗോള ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയും ചൈനയുമായുള്ള തര്‍ക്കം പരിഹരിയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്. 2017 ലെ ഡോക്ലാം സംഘര്‍ഷത്തിനു ശേഷമാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) ആയുധം വര്‍ധിപ്പിക്കാന്‍ തുടങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഞായറാഴ്ച പോസ്റ്റുചെയ്ത ലേഖനത്തില്‍ ടാങ്കുകള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ ആയുധങ്ങളുടെ പട്ടികയുണ്ട്. വന്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടാണിതെന്നും സൂചിപ്പിക്കുന്നു. അതേസമയം, ഇന്ത്യയുമായുള്ള ഇപ്പോഴത്തെ സംഘര്‍ഷത്തിനിടെയാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിതെന്നും ശ്രദ്ധേയമാണ്.

Read Also : പീരങ്കിവാഹനങ്ങളും കോംപാക്ട് വാഹനങ്ങളുമടക്കം യുദ്ധത്തിന് ആവശ്യമായ തയ്യാറെടുപ്പുകളുമായി ഇന്ത്യ-ചൈനാ സൈന്യങ്ങള്‍ : യുദ്ധത്തിന് മുന്നൊരുക്കമെന്ന് സംശയം

ലഡാക്ക് മേഖലയിലെ അതിര്‍ത്തി നിര്‍ണ്ണയിക്കാത്ത ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ (എല്‍എസി) അതിര്‍ത്തിയിലെ ഏറ്റുമുട്ടല്‍ കാരണം ഇരു രാജ്യങ്ങളും തമ്മില്‍ പിരിമുറുക്കം കൂടിയതായും ലേഖനത്തില്‍ പറയുന്നുണ്ട്. 2017 ല്‍ ഇന്ത്യയുമായുള്ള ഡോക്ലാം നിലപാട് മുതല്‍, ചൈനീസ് സൈന്യം ടൈപ്പ് 15 ടാങ്ക്, ഇസഡ് -20 ഹെലികോപ്റ്റര്‍, ജിജെ -2 ഡ്രോണ്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിച്ച് ആയുധശേഖരം വിപുലീകരിച്ചു. അതിര്‍ത്തി സംഘട്ടനങ്ങളില്‍ ചൈനയ്ക്ക് പ്രതിരോധിക്കേണ്ടതുണ്ടെന്നും ഗ്ലോബല്‍ ടൈംസ് ലേഖനം പറയുന്നു.

അതിര്‍ത്തിയില്‍ ഇതിനകം തന്നെ ആയുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടോയെന്ന് ലേഖനം വ്യക്തമാക്കിയിട്ടില്ല. പക്ഷേ, ഈ ആയുധങ്ങളെല്ലാം വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നും സൂചിപ്പിച്ചു. ടൈപ്പ് 15 ടാങ്കും പിസിഎല്‍ -181 ഹോവിറ്റ്സറും അടുത്തിടെ ചൈന പ്രദര്‍ശിപ്പിച്ചിരുന്നു. ചൈനയുടെ ഏറ്റവും നൂതനമായ വാഹനത്തില്‍ ഘടിപ്പിച്ച ഹോവിറ്റ്സര്‍ ജനുവരിയില്‍ സൗത്ത് വെസ്റ്റ് ചൈനയിലെ ടിബറ്റ് സ്വയംഭരണ പ്രദേശത്തെ പീഠഭൂമിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഈ ആയുധങ്ങള്‍ ഉയരത്തിലുള്ള പ്രദേശങ്ങളിലെ ചൈനീസ് സൈന്യത്തിന്റെ പോരാട്ട ശേഷി വര്‍ധിപ്പിക്കുകയും ദേശീയ പരമാധികാരവും പ്രദേശ സമഗ്രതയും മികച്ച രീതിയില്‍ സംരക്ഷിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നതാണെന്ന് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button