Latest NewsSaudi ArabiaNewsGulf

കോവിഡ് : സൗദിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു

റിയാദ് : സൗദിയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. റസ്റ്റോറന്‍റ് നടത്തുകയായിരുന്ന കോഴിക്കോട് കക്കട്ടിൽ കുറ്റിയിൽ കണാരന്‍റെ മകൻ നിജേഷ് (29) ആണ് മരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൂടുതൽവിവരങ്ങൾ അറിവായിട്ടില്ല. അതേസമയം  കുവൈറ്റിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. ടാക്സി ഡ്രൈവർ ആയിരുന്ന തിരുവനന്തപുരം വർക്കല രാത്തിക്കൽ ചരുവിള വീട്ടിൽ ആഷിർ ഖാൻ (45) ആണ് മരിച്ചത്. മൃതദേഹം കുവൈറ്റിൽ കബറടക്കി. ഭാര്യ: ശാഹിദ. മക്കൾ: ശിഫ, അലി.

Also read : വാഹനാപകടത്തിൽ പ്രവാസി ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം

സൗദിയിൽ കോവിഡ് ബാധിച്ച് 32പേർ കൂടി വ്യാഴാഴ്ച മരിച്ചു. 1,975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു . ഇതിൽ 675 പേരും തലസ്ഥാന നഗരമായ റിയാദിലാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 611ഉം, രോഗം ബാധിച്ചവരുടെ എണ്ണം 93,157ഉം ആയതായി അധികൃതർ അറിയിച്ചു. 806 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 68,965 ആയി ഉയർന്നു. നിലവിൽ . 23,581 രോഗികളാണ് ചികിത്സയിലുള്ളത്. 1,381 പേരുടെ നില ഗുരുതരമാണ്. 8,87,209 കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് പൂർത്തിയാക്കിയതെന്നും, രാജ്യത്തിന്റെ 171 പ്രദേശങ്ങളിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

കുവൈറ്റിൽ 99 ഇന്ത്യക്കാർ ഉൾപ്പെടെ 562 പേർക്ക്​ കൂടി വ്യാഴഴ്ച കോവിഡ്​ സ്ഥിരീകരിച്ചു. 6 പേർ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 236ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 29921 ആയി. കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8889ലെത്തി. 1473 പേർ കൂടി സുഖം പ്രാപിച്ചതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 17223 ആയി ഉയർന്നു. നിലവിൽ 12462 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 184 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 148 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 54 പേർക്കും അഹമ്മദിയിൽ നിന്നുള്ള 200 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർക്കും ജഹറയിൽ നിന്നുള്ള 105 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button