Latest NewsNewsIndia

ജമ്മു കാശ്മീരില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി ; രണ്ട് ഹിസ്ബുള്‍ മുജാഹീദ്ദന്‍ ഭീകരരെ വധിച്ചു

ദില്ലി : ജമ്മുകശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഹിസ്ബുള്‍ മുജാഹീദ്ദന്‍ ഭീകരരെ വധിച്ചു. അന്തനാഗിലെ ലാലാന്‍ മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന എന്ന വിവരത്തെ തുടര്‍ന്ന് സൈന്യം ഇവിടെ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. ഇവിടെ തിരച്ചില്‍ തുടരുകയാണ്.

കൊല്ലപ്പെട്ട ഭീകരില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായി സേന അറിയിച്ചു. അതേസമയം ബന്ദിപ്പോരയില്‍ സൈനിക വ്യൂഹം കടന്നുപോകേണ്ട വഴിയില്‍ സ്‌ഫോടക വസ്തു കണ്ടെത്തി. ഇതിനെ തുടര്‍ന്ന് ഈ പ്രദേശത്തും പരിശോധന തുടരുകയാണ്.

അതേസമയം അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനവുമുണ്ടായി. പൂഞ്ച്, ഷാപൂര്‍, കിര്‍ണി, കസ്ബ സെക്ടറുകളില്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഒരാഴ്ചയ്ക്കിടെ തുടര്‍ച്ചയായാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 21 ഭീകരരെയും വധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button