KeralaLatest NewsNews

24 മണിക്കൂറിനിടെ മൂന്ന് തവണ: ഗുജറാത്തില്‍ വീണ്ടും ഭൂചലനം

അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് ഭൂചലനം അനുഭവപ്പെട്ടു. ഉച്ചക്ക് 12.57 നാണ് റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഫോർ സീസ്മോളജി (എൻസിഎസ്). രാജ്കോട്ടിന് വടക്കുപടിഞ്ഞാറ് 83 കിലോമീറ്റർ അകലെയായിരുന്നു പ്രഭവകേന്ദ്രം.

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ ഇത് മൂന്നാമത്തെ ഭൂകമ്പമാണ്. ഞായറാഴ്ച രാത്രി 8:13 ഓടെ രാജ്കോട്ടിന് ഭൂചലനം അനുഭവപ്പെട്ടു, തുടർന്ന് ആറ് മിനിറ്റിന് ശേഷം 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

അഹമ്മദാബാദ് ഉൾപ്പെടെയുള്ള മുഴുവൻ സൗരാഷ്ട്ര, വടക്കൻ ഗുജറാത്ത് പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ ആഘാതം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ തീവ്രത കുറവാണ്. ഭൂകമ്പത്തെത്തുടർന്ന് ഏതെങ്കിലും പ്രദേശത്ത് നിന്ന് ജീവനും സ്വത്തിനും വലിയ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളില്ല,” ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ ഉദ്ധരിച്ചത് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങൾ, ഭൂചലനം റിപ്പോർട്ട് ചെയ്ത , കച്ച്, രാജ്കോട്ട്, പാടാൻ ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി വിജയ് രൂപാനി ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാനും ആവശ്യമെങ്കിൽ ദുരന്ത നിവാരണ സെല്ലുകൾ സജീവമാക്കാനും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button