Latest NewsKerala

അമ്മ ഉയർത്തെഴുനേൽക്കാൻ മൃതദേഹത്തിനരികില്‍ ഡോക്ടറായ മകള്‍ മൂന്ന് ദിവസം പ്രാര്‍ത്ഥന നടത്തി, സംഭവം പാലക്കാട്

എന്നാല്‍ ഓമന ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച്‌ മൃതദേഹത്തിനരികില്‍ പ്രാര്‍ത്ഥനയുമായി കവിത ഇരിക്കുകയായിരുന്നു

ചെര്‍പ്പുളശ്ശേരി(പാലക്കാട്): മരിച്ച മാതാവ് ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ അമ്മയുടെ മൃതദേഹത്തിനരികില്‍ മകള്‍ മൂന്നു ദിവസം കാവലിരുന്നു. പിന്നീട് അമ്മ തിരിച്ചുവരില്ലെന്ന് ബോധ്യമായതോടെ ചൊവ്വാഴ്ച രാവിലെ സംസ്‌കാരത്തിനായി അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു.ചെര്‍പ്പുളശ്ശേരിക്കടുത്ത് ചളവറ രാജ്ഭവനിലെ റിട്ട അധ്യാപിക ഓമന ടീച്ചറുടെ (72 ) മൃതദേഹത്തിനരികിലാണ് ഹോമിയോ ഡോക്ടറായ മകള്‍ കവിത പ്രാര്‍ത്ഥന നടത്തിയത്.

ചളവറ ഹയര്‍ സെക്കണ്ടറി സ്ക്കൂളിനു സമീപത്തെ വീട്ടിലാണ് ഓമനയും കവിതയും വര്‍ഷങ്ങളായി താമസിച്ച്‌ വന്നിരുന്നത്. ഞായറാഴ്ച്ചയാണ് ഓമന മരിച്ചത്. എന്നാല്‍ ഓമന ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിച്ച്‌ മൃതദേഹത്തിനരികില്‍ പ്രാര്‍ത്ഥനയുമായി കവിത ഇരിക്കുകയായിരുന്നു. മൂന്ന് ദിവസത്തിനു ശേഷവും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നില്ലെന്ന് മനസ്സിലാക്കിയതോടെ അമ്മ ഇന്ന് (ചൊച്ചാഴ്ച്ച) മരിച്ചുവെന്ന് അയല്‍വാസിയോട് ആദ്യം പറഞ്ഞു.

കവിത ഹോമിയോ ഡോക്ടറായി നേരത്തെ പ്രാക്ടീസ് ചെയ്തിരുന്നു. പ്രമേഹത്തെ തുടര്‍ന്ന് ഓമനയുടെ പാദം മുറിച്ചു മാറ്റിയിരുന്നു. മാനസികാരോഗ്യത്തിന് ചികിത്സയിലായിരുന്നെന്നും പറയുന്നു.അയല്‍വാസികള്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ചളവറ പഞ്ചായത്ത് അധികൃതര്‍ ചെര്‍പ്പുളശ്ശേരി പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഡി.വൈ.എഫ്‌.ഐ. ഭാരവാഹികളടക്കം 49 സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

പോലിസ് കൊവിഡ് സെല്ലില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനക്ക് ശേഷമെ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ. അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button