Latest NewsNewsIndia

ഇന്ത്യ – ചൈന സംഘർഷം; ചൈനീസ് പ്രതിരോധ മന്ത്രിയുമായി ചർച്ച? നിലപാട് വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രാലയം

മോസ്‌കോ: ഇന്ത്യ- ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ചര്‍ച്ച നടത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ബുധനാഴ്ച നടക്കുന്ന പരേഡില്‍ പങ്കെടുക്കാനെത്തുന്ന ചൈനീസ് പ്രതിരോധമന്ത്രിയ വെയ് ഫെന്‍ഗെയുമായി രാജ് നാഥ് സിംഗ് ചര്‍ച്ച നടത്തിയേക്കുമെന്ന് ചൈനീസ് മാദ്ധ്യമം ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാൽ, പ്രതിരോധ മന്ത്രാലയം വക്താവ് ഭരത് ഭൂഷന്‍ ബാബു വാര്‍ത്ത നിഷേധിച്ചു.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കെതിരെ നേടിയ വിജയത്തിന്റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ പരേഡിന് സാക്ഷ്യം വഹിക്കാനാണ് രാജ് നാഥ് സിംഗ് മോസ്‌കോയിലെത്തിയത്. ഗാല്‍വനിലെ സംഘര്‍ഷത്തിനുശേഷം ഇരുരാജ്യങ്ങളിലെ നേതാക്കളും നേരിട്ട് ഔദ്യോഗിക കൂടിക്കാഴ്ചകളോ ചര്‍ച്ചകളോ നടത്തിയിട്ടില്ല.

അതേസമയം, രാജ്യത്ത് ‘ബോയ്കോട്ട് ചൈന’ ആഹ്വനം ശക്തമാകുന്നതിനിടെ വൈദ്യുതി വകുപ്പിൽ ചൈനീസ് നിർമിത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് യോഗി ആദിത്യനാഥ് സർക്കാർ വിലക്കേർപ്പെടുത്തി. വൈദ്യുതി വകുപ്പ് ചൈന നിർമിത മീറ്ററുകളടക്കമുള്ളവ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഗാൽവൻ വാലിയിൽ ചൈന ഇന്ത്യക്കെതിരെ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യ മുഴുവനും ‘ബോയ്‌കോട്ട് ചൈന’ ക്യാമ്പയിൻ ആളിക്കത്തുകയാണ്.

ALSO READ: ‘ബോയ്കോട്ട് ചൈന’; വൈദ്യുതി വകുപ്പിൽ ചൈനീസ് നിർമിത ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി യോഗി സർക്കാർ

ഈ സാഹചര്യത്തിലാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ പുതിയ തീരുമാനം. ഓൾ ഇന്ത്യ പവർ എഞ്ചിനീയേഴ്സ് ഫെഡറേഷന്റെ പ്രസിഡണ്ടായ ശൈലേന്ദ്ര ദൂബെ, യു.പി സർക്കാരിന്റെ ഈ തീരുമാനത്തെ അനുകൂലിച്ചു കൊണ്ട് രംഗത്തു വന്നു. ചൈനീസ് നിർമ്മിത ഉപകരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയതിനാൽ ഇനി മുതൽ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ നിന്നും പവർ പ്ലാന്റുകളും ബോയിലറും അടക്കമുള്ള ഉപകരണങ്ങൾ വാങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ആത്മ നിർഭർ ഭാരത്‌ പദ്ധതി പരിപോഷിപ്പിക്കാൻ ഈ തീരുമാനങ്ങൾ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button