KeralaLatest NewsNewsIndia

നഗ്‌ന ശരീരത്തിൽ സ്വന്തം കുട്ടികളെ കൊണ്ട് രഹ്നാ ഫാത്തിമ ചിത്ര കല നടത്തി വീഡിയോ പ്രചരിപ്പിച്ച സംഭവം; കുട്ടികൾ വളർന്നു വരുമ്പോൾ എങ്ങനെയൊക്കെ പെരുമാറിയേക്കാമെന്ന് മനോരോഗ വിദഗ്ധൻ

നഗ്‌ന ശരീരത്തിൽ സ്വന്തം കുട്ടികളെ കൊണ്ട് രഹ്നാ ഫാത്തിമ ചിത്ര കല നടത്തി വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ നിർണായക കുറിപ്പുമായി മനോരോഗ വിദഗ്ധൻ ഡോ.സി.ജെ.ജോൺ. കുട്ടികൾ വളർന്നു വരുമ്പോൾ എങ്ങനെയൊക്കെ പെരുമാറിയേക്കാമെന്നാണ് മനോരോഗ വിദഗ്ധൻ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. ഈ വിപ്ലവത്തെ ചാരു കസേരയിൽ ഇരുന്നു അനുകൂലിക്കുന്നവർ സ്വന്തം വീട്ടിൽ ഈ പരീക്ഷണം നടത്തുമോ ആവോ? ആക്ടിവിസം ചമഞ്ഞു കല്ലെറിയും മുൻപേ അത് കൂടി ആലോചിക്കുക. മനോരോഗ വിദഗ്ധൻ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം ചുവടെ

അമ്മയുടെ അർദ്ധ നഗ്‌ന മേനിയിൽ സ്വന്തം കുട്ടികളെ കൊണ്ട് ചിത്ര കല നടത്തിയാൽ അവർ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നും, കപട ലൈംഗീക സങ്കൽപ്പങ്ങളുടെ പിടിയിൽ പെടാതിരിക്കുമെന്ന ആശയമാണ് ഒരു വനിത ബോഡി ആർട്സ് ആൻഡ് പൊളിറ്റിക്സ് എന്ന ലേബലിൽ മുന്നോട്ടു വയ്ക്കുന്നത് .ആ ഗവേഷണത്തിലെ പരീക്ഷണ വസ്തുക്കളായി അവരുടെ കുട്ടികളെ ഉപയോഗിച്ച് ചിത്രം വരപ്പിക്കുന്ന ഒരു യു റ്റ്യുബ് വിഡിയോയും ഇട്ടിട്ടുണ്ട് .ആ ധീരത കൊണ്ട് ഈ വാദഗതി ശരിയെന്ന് പറയാൻ പറ്റില്ലല്ലോ ? ഈ കുട്ടികൾ വളർന്ന് വരുമ്പോഴല്ലേ ഈ പരീക്ഷണത്തിന് ഫലമുണ്ടായിയെന്ന് പറയാൻ പറ്റുകയുള്ളൂ .അതിനു മുമ്പുള്ള അവകാശ വാദങ്ങൾ ഒരു കപട വിപ്ലവത്തിന്റെ കാഹളം മാത്രമാകില്ലേ? ഈ പരീക്ഷണത്തിന്റെ പാർശ്വ ഫലവും വിപരീത ഫലവും കൂടി ഗവേഷക പരിഗണിക്കണ്ടേ?

ഗവേഷക പറയുന്നത് പോലെയുള്ള ഒരു കപട ധാർമികതയുടെയും ലൈംഗീകതയുടെയും സംസ്കാരവുമായി ഇടപഴകി ജീവിക്കാൻ പോകുന്ന ഈ കുട്ടികൾ ഈ അനുഭവത്തെ എങ്ങനെയാവും ഭാവിയിൽ ഉൾക്കൊള്ളുകയെന്ന് പ്രവചിക്കാൻ പറ്റുമോ? ഈ കുട്ടികളുടെ സ്‌കൂളിലെ മറ്റു കുട്ടികളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളെ കൈകാര്യം ചെയ്യുവാനുള്ള പ്രാപ്തി ഈ പ്രായത്തിൽ അവർക്കുണ്ടോ? ആ കാറ്റിൽ പെട്ട് അവർ ഒരു ലൈംഗീക അരാജകത്വത്തിന്റെ വഴിയിൽ പോകാമെന്ന അപകടവും ഇല്ലേ? കുട്ടികളുടെ വ്യക്തിത്വവും ലൈംഗീകതയുമൊക്കെ രൂപപ്പെട്ട് വരുന്ന ക്യാൻവാസ് ഇതിലും വലുതല്ലേ? സ്ത്രീയോടുള്ള ആദരവ് വളർത്താനുള്ള പാഠങ്ങൾ വീട്ടിൽ തുടങ്ങണമെന്ന ആശയത്തോട് പൂർണ്ണ യോജിപ്പ്. പക്ഷെ അതിൽ ഇങ്ങനെയൊരു പാഠത്തിനുള്ള പ്രസക്തി എന്താണെന്ന് വ്യക്തമല്ല.

ALSO READ: വ​ന്ദേ​ ഭാ​ര​ത് മിഷൻ; മടങ്ങിയെത്തിയത് ലക്ഷക്കണക്കിന് പ്രവാസികൾ; കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര സർക്കാർ

അമ്മയും കുട്ടികളും ഉൾപ്പെടുന്ന കലാപരമായ ഈ അന്യോന്യത്തിൽ അശ്ലീലം കാണുന്നില്ല .അത് ഒരു സ്വകാര്യ ഗവേഷണമായി ഒതുക്കാമായിരുന്നു. അത് ക്യാമറയിൽ പകർത്തി പൊതു സമൂഹത്തിന്റെ മുമ്പിലേക്ക് ഇപ്പോഴേ എറിഞ്ഞു കൊടുക്കണമായിരുന്നോ? ചെയ്യുന്നത് എന്തെന്നും എന്തിന് വേണ്ടിയെന്നും കൃത്യമായി അറിയാത്ത പ്രായത്തിൽ മുതിർന്ന ഒരാളുടെ ആദർശ പ്രഖ്യാപനത്തിനുള്ള ഉപകരണമായി കുട്ടികളെ മാറ്റുന്നതിൽ ഒരു അബ്യുസ് നിഴലിക്കുന്നില്ലേ? കുട്ടികൾ വളർന്ന് കൗമാരത്തിലും യുവത്വത്തിലുമൊക്കെ എത്തുമ്പോഴല്ലേ അവർ സ്ത്രീകളോട് എങ്ങനെ പെരുമാറുമെന്ന് അറിയാനാകൂ. ഈ വിപ്ലവത്തെ ചാരു കസേരയിൽ ഇരുന്നു അനുകൂലിക്കുന്നവർ സ്വന്തം വീട്ടിൽ ഈ പരീക്ഷണം നടത്തുമോ ആവോ? ആക്ടിവിസം ചമഞ്ഞു കല്ലെറിയും മുൻപേ അത് കൂടി ആലോചിക്കുക. ആ കുട്ടികളെ ഓർത്തു വീഡിയോ ഇടുന്നില്ല.

ഡോ.സി.ജെ.ജോൺ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button