COVID 19KeralaLatest NewsNews

കൊല്ലത്ത് 10 പേര്‍ക്ക് കൂടി കോവിഡ് 19 : രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍

കൊല്ലം • ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. സമ്പർക്കം വഴി ആർക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും 12 പേർ രോഗമുക്തി നേടി.

P 313 കുന്നത്തൂർ സ്വദേശിയായ 50 വയസുളള പുരുഷന്‍. ജൂണ്‍ 18 ന് കുവൈറ്റിൽ നിന്നും KU 1351 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 26 G) കൊച്ചിയിലും അവിടെ നിന്നും കൊല്ലത്തുമെത്തി സ്ഥാപന നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധന നടത്തിയതില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 314 കുണ്ടറ ഇളമ്പളളൂർ സ്വദേശിയായ 49 വയസുള്ള പുരുഷന്‍. ജൂണ്‍ 18 ന് നൈജീരിയയിൽ നിന്നും AI 1906 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 36 A) തിരുവനന്തപുരത്തെത്തി. തുടർന്ന് കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിക്കുക യായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 315 കൊല്ലം കോർപ്പറേഷൻ മങ്ങാട് സ്വദേശിയായ 23 വയസുളള യുവാവ്. ജൂണ്‍ 19 ന് മസ്ക്കറ്റിൽ നിന്നും OV 1762 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 18 B) തിരുവനന്തപുരത്തും തുടർന്ന് അവിടെ നിന്ന് കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 316 തേവലക്കര പുത്തൻസങ്കേതം സ്വദേശിയായ 40 വയസുളള പുരുഷൻ. ജൂണ്‍ 14 ന് സൗദി അറേബ്യയിൽ നിന്നും 6E 9371 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 38 D) കൊച്ചിയിലും അവിടെ നിന്നും കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധന യിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 317 നീണ്ടകര പുത്തൻതുറ സ്വദേശിയായ 32 വയസുളള പുരുഷൻ . ജൂണ്‍ 17 ന് ഡൽഹിയിൽ നിന്നും 6E 6319 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 20 A) തിരുവനന്തപുരത്തും തുടർന്ന് അവിടെ നിന്നും കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 318 തഴവ കടത്തൂർ സ്വദേശിനിയായ 34 വയസുളള യുവതി. ജൂൺ 20 ന് മസ്ക്കറ്റിൽ നിന്നും സ്പൈസ് ജെറ്റ് SG 9765 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 20 A) കൊച്ചിയിലും അവിടെ നിന്നും കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നി ല്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 319 തൊടിയൂർ വേങ്ങറ സ്വദേശിയായ 26 വയസുളള യുവാവ്. ജൂണ്‍ 18 ന് നൈജീരിയയിൽ നിന്നും AI 1906 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 34 J) തിരുവനന്തപുരത്തും തുടർന്ന് അവിടെ നിന്നും കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 320 തഴവ സ്വദേശിയായ 44 വയസുളള പുരുഷൻ. ജൂണ്‍ 19 ന് മംഗലാപുരത്ത് നിന്നും രാജധാനി എക്സ്പ്രെസ്സിൽ (കോച്ച് നം. S5, സീറ്റ് നം. 41) എത്തി ഗൃഹ നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 321 തഴവ കടത്തൂർ സ്വദേശിയായ 46 വയസുളള യുവാവ്. ജൂൺ 20 ന് മസ്ക്കറ്റിൽ നിന്നും സ്പൈസ് ജെറ്റ് SG 9765 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. : 20 A) കൊച്ചിയിലെത്തി. തുടർന്ന് ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 322 പെരിനാട് കുരീപ്പുഴ സ്വദേശിയായ 55 വയസുളള പുരുഷൻ. ജൂൺ 25 ന് മസ്ക്കറ്റിൽ നിന്നും തിരുവനനന്തപുരത്തെത്തി. അവിടെ സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ഗൃഹനിരീക്ഷണത്തിനായി കൊല്ലത്തേക്ക് വരുന്ന വഴി രോഗലക്ഷണങ്ങൾ സംശയിച്ചതിനാൽ പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button