COVID 19Latest NewsNewsInternational

കൊവിഡില്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ : കോവിഡ് വ്യാപനത്തെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് ചൈനയല്ല തങ്ങളാണെന്ന് ലോകാരോഗ്യ സംഘടന (WHO). ചൈനയിലെ തങ്ങളുടെ ഓഫീസില്‍ നിന്നാണ് ആദ്യം മുന്നറിയിപ്പ്  നല്‍കിയതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. കൊവിഡ്-19 ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുമ്പ് ഹുബെ പ്രവിശ്യയിലെ വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന് ഡിസംബര്‍ 31-ന് ന്യുമോണിയ ബാധയുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

‘തങ്ങളുടെ ചൈനയിലെ ഓഫീസ് ഡിസംബര്‍ 31-ന് ഒരു പകര്‍ച്ചവ്യാധി ന്യുമോണിയയുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പ് നല്‍കി. വുഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

അതേ ദിവസം തന്നെ, ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിവര സംവിധാനം യുഎസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര എപ്പിഡെമോളജിക്കല്‍ നിരീക്ഷണ ശൃംഖലയായ പ്രോമെഡിന് വിവരം കൈമാറുകയും ചെയ്തു. വുഹാനിലെ അജ്ഞാതമായ കാരണങ്ങളില്‍ നിന്ന് ന്യൂമോണിയ ബാധിച്ച അതേ കേസുകളെക്കുറിച്ചാണ് വിവരം നല്‍കിയത്‌. അതിന് ശേഷം ലോകാരോഗ്യ സംഘടന ജനുവരി ഒന്ന്, രണ്ട് തിയതികളില്‍ ചൈനീസ് അധികൃതരോട് കേസുകളെ സംബന്ധിച്ച് വിവരം തേടി. ജനുവരി മൂന്നിന് മറുപടി ലഭിച്ചു. റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ ഡബ്ല്യു.എച്ച്.ഒ.ആവശ്യപ്പെട്ടയുടന്‍ ചൈനീസ് അധികൃതര്‍ തങ്ങളുമായി ബന്ധപ്പെട്ടെന്നും ലോകാരോഗ്യസംഘടന ഡയക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു. അതേ സമയം ലോകാരോഗ്യ സംഘടനക്ക് ഇതുസംബന്ധിച്ച് വിവരം ആദ്യം ആരാണ് നല്‍കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button