Latest NewsNewsIndia

രണ്ടു പോലീസ് ഉദ്യോഗസ്ഥരെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍ : ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കൊലയില്‍ തെളിവായത് കൈയില്‍ എഴുതിയ നമ്പര്‍

ചണ്ഡിഗഡ്: രണ്ടു പോലീസ് ഉദ്യോഗസ്ഥരെ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍, ദൃക്സാക്ഷികള്‍ ഇല്ലാത്ത കൊലയില്‍ തെളിവായത് കൈയില്‍ എഴുതിയ നമ്പര്‍. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസുകാരന്റെ കൈയില്‍ എഴുതിയിരുന്ന നമ്പര്‍ പിന്തുടര്‍ന്ന അന്വേഷണ സംഘം അക്രമികളെ പിടികൂടുകയായിരുന്നു. ഹരിയാനയിലെ സോനിപത്ത് ജില്ലയിലാണ് സംഭവം. കേസില്‍ അഞ്ചുപേരാണ് പിടിയിലായത്.ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പൊലീസുകാരില്‍ ഒരാളായ രവീന്ദര്‍സിംഗ് മരിക്കുന്നതിന് മുന്‍പ് അക്രമികളുടെ വാഹനത്തിന്റെ നമ്പര്‍ തന്റെ കൈയില്‍ കുറിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

കൊലപാതകത്തെപ്പറ്റി യാതൊരു സൂചനയും കിട്ടാതെ പോലീസ് ഇരുട്ടില്‍ തപ്പുന്ന സമയത്താണ് പോസ്റ്റ്‌മോര്‍ട്ടത്തിനിടെ ഡോക്ടര്‍മാര്‍ രവീന്ദര്‍ സിംഗിന്റെ കൈയില്‍ എഴുതിയിരുന്ന നമ്പര്‍ ശ്രദ്ധിച്ചത്.നേരത്തേ മൃതദേഹ പരിശോധന നടത്തിയെങ്കിലും പൊലീസ് ഇത് ശ്രദ്ധിച്ചിരുന്നില്ല.ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറാണ് ഇതെന്ന് വ്യക്തമായതോടെ പിന്നീടുള്ള പോലീസ് അന്വേഷണം ആ വാഹനത്തിന് വേണ്ടിയാണ്. അധികം വൈകാതെ പ്രതികളെ പിടികൂടുകയും ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് രവീന്ദര്‍ സിംഗും കാപ്താന്‍ സിംഗും ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ടത്.കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്ന ബുട്ടാന പൊലീസ് സ്റ്റേഷന് സമീപമുളള സോനിപത്-ജിന്ദ് റോഡില്‍ കാറിലിരുന്ന് മദ്യപിക്കുകയായിരുന്ന അക്രമി സംഘത്തെ രവീന്ദര്‍സിംഗും കാപ്താന്‍ സിംഗും ചോദ്യംചെയ്തതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button