Latest NewsNewsIndia

ബീഹാറില്‍ നാല് മാവോയിസ്റ്റുകള്‍ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു ; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നാല് മാവോയിസ്റ്റുകളെ കൊന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഇവരുടെ ഒളിത്താവളത്തില്‍ നിന്ന് അത്യാധുനിക ആയുധങ്ങളും കണ്ടെടുത്തതായി SSB പറഞ്ഞു. പുലര്‍ച്ചെ 4.45 ഓടെയാണ് വെടിവയ്പ്പ് നടന്നതെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായും പട്‌നയിലെ ഐഎസ്ജി എസ്എസ്ബി സഞ്ജയ് കുമാര്‍ പറഞ്ഞു.

ഒരു കൂട്ടം മാവോയിസ്റ്റുകള്‍ വാല്‍മീകി ടൈഗര്‍ റിസര്‍വിന് ചുറ്റുമുള്ള വനത്തില്‍ ഒളിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച്, ബഗാഹയിലെ ലോകേരിയയിലെ പോലീസ് സ്റ്റേഷനില്‍ നിന്ന് ഓപ്പറേഷന്‍ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ഗ്രൂപ്പിനെ നയിച്ചത് രാം ബാബു സാഹ്നി എന്നറിയപ്പെടുന്ന രാജന്‍ ആണ്, അയാളുടെ ഡെപ്യൂട്ടി ‘ബിപുള്‍’ കൂടാതെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്നും നബ് സാഹ്നിക്കായി തിരച്ചില്‍ തുടരുകയാണെന്നും എസ്എസ്ബി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എകെ -56 റൈഫിള്‍, മൂന്ന് എസ്എല്‍ആര്‍, 303 റൈഫിള്‍ എന്നിവ ഇവരുടെ ഒളിത്താവളത്തില്‍ നിന്നും കണ്ടെടുത്തു. മാവോയിസ്റ്റുകളാണ് വെടിവയ്പ്പ് നടത്തിയത്. ഇതില്‍ എസ്എസ്ബി ജവാന്‍ റിതുരാജിന്റെ കൈത്തണ്ടയില്‍ പരിക്കേറ്റെങ്കിലും നില തൃപ്തികരമാണെന്ന് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button