KeralaLatest NewsNews

സ്വര്‍ണക്കള്ളക്കടത്തില്‍ ഹരി രാജിന്റെ റോൾ എന്തായിരുന്നു? സ്വപ്‌നയുടെ ലിവിങ് പാർട്നർ സരിതിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നത് ഇന്നും തുടരും

കൊച്ചി: സ്വര്‍ണക്കള്ളക്കടത്തില്‍ കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹരി രാജിന് പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട് ഇന്നലെ പകൽ മുഴുവന്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വാട്‌സ് അപ്പില്‍ സന്ദേശം അയച്ചത് കണക്കിലെടുത്താണ് ഹരി രാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. അടിയന്തര ബാഗ് ആണെന്നും പിടിച്ചുവെക്കാന്‍ കസ്റ്റംസിന് അധികാരമില്ലെന്നുമായിരുന്നു സന്ദേശം. അതേസമയം, കേസിലെ പ്രധാന പ്രതിയും സ്വപ്‌നയുടെ ലിവിങ് പാർട്നറുമായ സരിതിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നത് ഇന്നും തുടരും. സരിതിനെ ഏഴ് ദിവസത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ കോടതി കഴിഞ്ഞ ദിവസം വിട്ടുകൊടുത്തിരുന്നു.

അതേസമയം, സ്വര്‍ണക്കടത്ത് കേസുകളില്‍ വിപുലമായ അന്വേഷണത്തിനൊരുങ്ങുകയാണ് എന്‍.ഐ.എ. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിവിധ വിമാനത്താവളങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സ്വർണകടത്തുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണകടത്ത് കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്തേക്ക് സ്വര്‍ണം എത്തുന്നത് ഭീകര പ്രവര്‍ത്തനത്തിനുള്ള പണത്തിനായിട്ടാണോയെന്നതാണ് എന്‍.ഐ.എ പ്രധാനമായും പരിശോധിക്കുന്നത്.

അടുത്തിടെ നടന്ന സ്വര്‍ണക്കടത്ത് കേസുകളിൽ പ്രതികളായിട്ടുള്ളവരെ സംബന്ധിക്കുന്ന വിവരങ്ങൾ, കേസുമായി ബന്ധപ്പെട്ട അന്വേഷണ ഏജൻസികളുടെ തുടർന്നുള്ള പ്രവർത്തനങ്ങളുടെ അവസ്ഥ തുടങ്ങിയവയാണ് എൻ.ഐ.എ പരിശോധിക്കുന്നത്. വിദേശികളെ പങ്കാളിയാക്കിയും സ്വർണകള്ളക്കടത്ത് നടന്നിട്ടുണ്ട്. അപൂർവ്വം ചില കേസുകളിൽ മാത്രമാണ് തുടരന്വേഷണം നടത്തിയിട്ടുള്ളൂ. ബഹുഭൂരിപക്ഷം കേസുകളും അതത് കസ്റ്റംസ് യൂണിറ്റുകളുടെ അന്വേഷണത്തിൽ പരിമിതപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button