COVID 19Latest NewsKeralaNews

മലപ്പുറത്ത് 47 പേര്‍ക്ക് കോവിഡ് 19, 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ; രോഗികളുടെ വിശദാംശങ്ങള്‍

മലപ്പുറം : സംസ്ഥാനത്ത് കോവിഡ് കുതിപ്പ് തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവും നാനൂറിലേറെ പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് 449 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മലപ്പുറത്ത് 47 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 21 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 19 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. ശേഷിക്കുന്ന നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 22 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്.

ജില്ലയില്‍ നിലവില്‍ രോഗബാധിതരായി 543 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,053 പേര്‍ക്കാണ് ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,054 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 41,717 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 680 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 39,026 പേര്‍ വീടുകളിലും 2,011 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

അതേസമയം കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികിത്സയിലായിരുന്ന 28 പേര്‍ കൂടി ഇന്ന് (ജൂലൈ 13) രോഗമുക്തരായി. ജില്ലയില്‍ നിന്ന് ഇതുവരെ 13,817 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 11,790 പേരുടെ ഫലം ലഭിച്ചു. 10,952 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍ ചുവടെ നല്‍കുന്നു.

* സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

ജൂലൈ എട്ടിന് രോഗബാധ സ്ഥിരീകരിച്ച പരപ്പനങ്ങാടിയിലെ നാടോടിയായ 60 വയസുകാരിയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ മൂന്നിയൂര്‍ സ്വദേശിയായ ഡോക്ടര്‍ (42),

ജൂലൈ ഒമ്പതിന് രോഗബാധ സ്ഥിരീകരിച്ച പൊന്നാനി നഗരസഭ കൗണ്‍സിലറുമായി ബന്ധമുണ്ടായ പൊന്നാനി സ്വദേശി (56)

ജൂലൈ എട്ടിന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പൊന്നാനി സ്വദേശി (25),

പൊന്നാനിയിലെ മത്സ്യതൊഴിലാളികളായ 48 വയസുകാരന്‍, 65 വയസുകാരന്‍,

പൊന്നാനിയിലെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപിക (50),

പൊന്നാനിയിലെ ആംബുലന്‍സ് ഡ്രൈവറായ പൊന്നാനി സ്വദേശി (64),

പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (58),

പൊന്നാനി സ്വദേശിയായ മാംസ വില്‍പന കേന്ദ്രത്തിലെ തൊഴിലാളി (32),

പൊന്നാനി സ്വദേശിനിയായ വീട്ടമ്മ (42),

പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (75),

പൊന്നാനി സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി (49),

പൊന്നാനി സ്വദേശിയായ നിര്‍മ്മാണ തൊഴിലാളി (35),

പൊന്നാനി സ്വദേശിനിയായ വീട്ടമ്മ (36),

പൊന്നാനി സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി (34),

പൊന്നാനി സ്വദേശിനിയായ ബാങ്ക് ജീവനക്കാരി (34),

പൊന്നാനി സ്വദേശിയായ മത്സ്യ തൊഴിലാളി (39),

പൊന്നാനി സ്വദേശിയായ വര്‍ക്ക്ഷോപ്പ് ജീവനക്കാരന്‍ (46),

പൊന്നാനി സ്വദേശിയായ ലോട്ടറി കച്ചവടക്കാരന്‍ (37),

പൊന്നാനി സ്വദേശിനിയായ ഫാര്‍മസി ജീവനക്കാരി (49),

പൊന്നാനി സ്വദേശിയായ ഹാര്‍ഡ്വെയര്‍ ഷോപ്പ് ജീവനക്കാരന്‍ (20)

* ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്.

ജൂലൈ നാലിന് ബംഗളൂരുവില്‍ നിന്നെത്തിയ വള്ളിക്കുന്ന് സ്വദേശി (39),

ജൂണ്‍ 28 ന് ബംഗളൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (44),

ജൂണ്‍ 28 ന് മുംബൈയില്‍ നിന്നെത്തിയ വട്ടംകുളം സ്വദേശിനി (37),

ജൂലൈ ഒമ്പതിന് ബംഗളൂരുവില്‍ നിന്നെത്തിയ ഏലംകുളം സ്വദേശി (27)

* വിദേശരാജ്യങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ചവര്‍

ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മഞ്ചേരി സ്വദേശി (47),

ജൂണ്‍ 25 ന് ദമാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാണ്ടിക്കാട് സ്വദേശി (36),

ജൂലൈ ഒമ്പതിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ സ്വദേശി (52),

ജൂലൈ മൂന്നിന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ എടക്കര സ്വദേശി (33),

ജൂലൈ മൂന്നിന് ബഹ്റിനില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടവണ്ണ സ്വദേശി (37),

ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മഞ്ചേരി സ്വദേശി (28),

ജൂണ്‍ 25 ന് ദമാമില്‍ നിന്ന് കൊച്ചി വഴിയെത്തിയ കാവനൂര്‍ സ്വദേശി (30),

ജൂണ്‍ 20 ന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ മഞ്ചേരി സ്വദേശി (54),

ജൂലൈ അഞ്ചിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആനക്കയം സ്വദേശി (49),

ജൂലൈ നാലിന് ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോരൂര്‍ സ്വദേശി (52),

ജൂണ്‍ 17 ന് റാസല്‍ഖൈമയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി സ്വദേശി (26),

ജൂലൈ അഞ്ചിന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വാഴക്കാട് സ്വദേശി (26),

റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തിരൂരങ്ങാടി സ്വദേശി (32),

ജൂണ്‍ 23 ന് ദുബായില്‍ നിന്ന് കൊച്ചി വഴിയെത്തിയ തവനൂര്‍ സ്വദേശി (30),

ജൂണ്‍ 29 ന് ദോഹയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ തൃക്കലങ്ങോട് സ്വദേശി (46),

ജൂണ്‍ 25 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുളിക്കല്‍ സ്വദേശിനി (80),

ജൂണ്‍ 23 ന് ഷാര്‍ജയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കൂട്ടിലങ്ങാടി സ്വദേശി (28),

ജൂണ്‍ 25 ന് അബുദബിയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ മംഗലം സ്വദേശി (43),

ജൂണ്‍ 26 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ വളാഞ്ചേരി സ്വദേശി (22),

ജൂലൈ നാലിന് ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പെരുമ്പടപ്പ് സ്വദേശി (30),

ജൂണ്‍ 25 ന് റിയാദില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പുളിക്കല്‍ സ്വദേശിനി (34),

ജൂലൈ ഒന്നിന് ജിദ്ദയില്‍ നിന്ന് കൊച്ചി വഴിയെത്തിയ കണ്ണമംഗലം സ്വദേശി (34)

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താമെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button