NewsBollywoodEntertainment

അപമാനവും അധിക്ഷേപവും പരമാവധി സഹിച്ചു ഇനി മിണ്ടാതിരിക്കാൻ സാധിക്കില്ല നടി റിയ ചക്രബർത്തി.

സ്വർണ്ണം കുഴിക്കുന്നവള്‍ എന്ന് എന്നെ വിളിച്ചു

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയ്ക്കു ശേഷം തനിക്കു നേരെ ഉയരുന്ന ഭീഷണികളിലും അധിക്ഷേപങ്ങളിലും പൊട്ടിത്തെറിച്ച് നടിയും സുശാന്തിന്റെ മുൻകാമുകിയുമായ റിയ ചക്രബര്‍ത്തി. അപമാനവും അധിക്ഷേപവും പരമാവധി സഹിച്ചെന്നും ഇനി മിണ്ടാതിരിക്കാനാകില്ലെന്നും നടി ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞത്.

തന്റെ മൗനത്തെ, ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്താനുള്ള അവകാശമായി ആരും കണക്കാക്കേണ്ടെന്നും നടി പറയുന്നു. ‘നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നില്ലെങ്കില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുമെന്ന് ഞാന്‍ ഉറപ്പാക്കും. അതിനായി ആളുകളെ അയയ്ക്കുംഎന്ന്’ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ ആള്‍ക്കാണ് റിയയുടെ മറുപടി. ‘സ്വര്‍ണം കുഴിക്കുന്നവള്‍ എന്ന് എന്നെ വിളിച്ചു. ഞാന്‍ ഒന്നും മിണ്ടിയില്ല.

കൊലപാതകിയെന്ന് കുറ്റപ്പെടുത്തി. അപ്പോഴും പ്രതികരിച്ചില്ല. ലൈംഗികാധിക്ഷേപങ്ങള്‍ നടത്തി, അപ്പോഴും ഞാന്‍ മൗനം പാലിച്ചു.’ ‘എന്നാല്‍ എന്റെ മൗനം എങ്ങനെയാണ്, എന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്താനുള്ള അവകാശം നിങ്ങള്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ പറഞ്ഞതിന്റെ പറഞ്ഞതിന്റെ ഗൗരവത്തെക്കുറിച്ച് ബോധ്യമുണ്ടോ. ഇതെല്ലാം കുറ്റകൃത്യങ്ങളാണ്. ഇത്തരത്തിലുള്ള വിഷപ്രചരണവും അധിക്ഷേപവും ആര്‍ക്കും ഇനി നേരിടേണ്ടി വരരുത്.

ഇതില്‍ നടപടിയെടുക്കാന്‍ സൈബര്‍ക്രൈം വിഭാഗത്തോട് അഭ്യര്‍ത്ഥിക്കുന്നു.’ നടി കുറിച്ചു. സുശാന്തിന്റെ മരണത്തിൽ മൗനം ഏറെ നാൾ മൗനം പാലിച്ച റിയ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചത്. സുശാന്ത് ആത്മഹത്യ ചെയ്ത് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് റിയയുടെ വികാരനിർഭരമായ കുറിപ്പ്. ‘വികാരങ്ങളെ നിയന്ത്രിക്കാനാവുന്നില്ല. കൂട്ടിച്ചേർക്കാനാവാത്ത വിധം ഹൃദയം തകർന്നിരിക്കുന്നു. പ്രണയത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ചത് നീയായിരുന്നു.

നീ ഇവിടെയില്ലെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ഒരിക്കലും എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല,’ റിയ സമൂഹമാധ്യമത്തിൽ കുറിച്ചു. നേരത്തെ നടന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു. അവസാന നാളുകളിൽ നടിക്കൊപ്പമായിരുന്നു സുശാന്ത് താമസിച്ചിരുന്നത്. പിന്നീട് സുശാന്തുമായി വഴക്കിട്ട് നടി വേറെ താമസിക്കുകയായിരുന്നു.

ജൂൺ 14 ന് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ദുരൂഹമാണെന്ന ആരോപണം ഉയർന്നതിനു പിന്നാലെ പൊലീസ് അസ്വാഭിവക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മരിക്കുന്നതിന് മുൻപ് സുശാന്ത് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ കാമുകി റിയ ചക്രവർത്തിയുമുണ്ടായിരുന്നു. സുശാന്തിന്റെ മരണത്തിൽ റിയ ചക്രവർത്തിയെ പൊലീസ് ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സുശാന്തിന്റെ വിഷാദരോഗത്തെ തുടർന്ന് ഇരുവരും വേർപിരിഞ്ഞിരുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഇരുവരും തമ്മിലുള്ള പ്രണയം ശക്തമായിരുന്നെന്ന് സൂചന നൽകുന്നതാണ് റിയ ചക്രവർത്തിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പും ചിത്രങ്ങളും.

shortlink

Related Articles

Post Your Comments


Back to top button