COVID 19KeralaLatest NewsNews

കേരളം ഫ്ളാറ്റായി… കേരള ഫ്ളാറ്റൻഡ് ഇറ്റ്സ് കൊറോണ വൈറസ് കേർവ് എന്നൊക്കെ വാഷിംഗ്ടൺ പോസ്റ്റിൽ ബഡായി അടിച്ച സോദരി എവിടെയാണോ എന്തരോ എന്തോ ഫക വാനെ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ; കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിലെ ആഹ്ളാദ പ്രകടനമെന്ന് വിമര്‍ശനം

തിരുവനന്തപുരം • കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യൂവിന്റെ കുറിപ്പ്. കേരളം ഫ്ലാറ്റായി… എന്ന് പറഞ്ഞ് ആരംഭിക്കുന്ന കുറിപ്പില്‍ കേരള ഫ്ളാറ്റൻഡ് ഇറ്റ്സ് കൊറോണ വൈറസ് കേർവ് എന്നൊക്കെ വാഷിംഗ്ടൺ പോസ്റ്റിൽ ബഡായി അടിച്ച സോദരി എവിടെയാണോ എന്തരോ എന്തോ ഫക വാനെ എന്ന് പരിഹസിക്കുന്നു. കോവിഡിനെ നേരിടാനുള്ള പ്ലാൻ എ , പ്ലാൻ ബി, പ്ലാൻ സി ഒക്കെ ചുമ്മാ തള്ളായിരുന്നുവെന്നും റോയ് മാത്യൂ പറയുന്നു.

ഇന്നലെ വരെആറായിരം കോവിഡ് രോഗികൾ ..ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. അപ്പോഴേക്കും ഇവിടെ ടീച്ചറമ്മ ഓട്ടം പിടിച്ചു .ആകെ മൊത്തം ടോട്ടൽ കിടക്കകൾ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം – പിന്നെ അതിനും പുറമേ പ്ലാൻബി , സി, ഡി …. ബാക്കി വരുന്നതിനെ ചന്ദ്രനിലേക്ക് വിടാം എന്നൊക്കെയാണ് അഷീൽ ഡാക്കിട്ടറും ടീച്ചറമ്മയും ഉരുവിട്ടോണ്ടിരുന്നത് – വൈകിട്ട് ബഡായി ബംഗ്ലാവിൽ പോയി തള്ളൽ കേട്ട് നെടുവീർപ്പിടുന്ന ഒരുത്തൻ പോലും ഈ 138000 ബെഡുകൾ എവിടെയാണെന്ന് ഒന്ന് ചോദിക്കാൻ പോലും ധൈര്യമില്ല. വരിയുടച്ച ഷണ്ഡന്മാർ!

ബെഡുകൾ എല്ലാം റെഡിയാക്കി ഇട്ടിരിക്കുവാണ് – രോഗികൾ വന്ന് ചുമ്മാ മലർന്നു കിടന്നാ മതിയെന്നാ ടീച്ചറമ്മയും കരുതൽ മനുസനും ആറ് മണി ബഡായി ബംഗളാവിൽ പറഞ്ഞത്. ആറായിരം രോഗികൾ വന്നപ്പോഴേക്കും സ്റ്റേഡിയം, KSRTC ബസ് സ്റ്റാൻ്റ്, റെയിൽവേ സ്റ്റേഷൻ ഒക്കെ തിരക്കി നടക്കുവാണെന്നും റോയ് മാത്യൂ പരിഹസിച്ചു.

ഇതൊന്നുമില്ലാതെയാണോ ടീച്ചറമ്മ യുഎൻ ജനറൽ അസംബ്ളിയിൽ പ്രസംഗിച്ചതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം, റോയ് മാത്യൂവിന്റെ പോസ്റ്റിനെതിരെ വിമര്‍ശനം ഉയരുകയാണ്. കേരളത്തിലെ അവസ്ഥയില്‍ ആഹ്ളാദം പ്രകടിപ്പിച്ചുകൊണ്ടുള്ളതാണ് കുറിപ്പെന്നാണ് പ്രധാന വിമര്‍ശനം.

ഫ്‌ളാറ്റൻ ചെയ്ത കർവ് പിന്നെയും വളഞ്ഞു പൊങ്ങിയത് രോഗബാധിത പ്രദേശങ്ങളിൽ നിന്ന് വലിയ തോതിൽ ആളുകൾ വന്നതാണ്. ലോക്ക്‌ ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് ആളുകൾക്ക് വീട്ടിലെത്താൻ സമയം നൽകാതിരുന്ന പ്രധാനമന്ത്രിയാണ് അതിനു പ്രധാന കാരണക്കാരൻ. മുഖ്യമന്ത്രിയും അന്ന് വെളിയിലുള്ളവരെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിയിൽ വലിയ താല്പര്യം കാട്ടിയിരുന്നില്ലെന്നും പോസ്റ്റിന് മറുപടിയായി ഒരു കമന്റില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കര്‍ പറഞ്ഞു.

ഏതായാലും അതിൽ ആരോഗ്യമന്ത്രിക്ക് ഒരു പങ്കുമില്ല. സ്ഥിതിഗതികൾ വീണ്ടും നിയന്ത്രണ വിധേയമാക്കാനാകും എന്നാണു എന്റെ വിശ്വാസം. പോലീസിനെ തോക്കുമായി രോഗബാധിത പ്രദേശങ്ങളിലേക്ക് അയക്കുന്നതുപോലുള്ള മണ്ടൻ പരിപാടികൾ ഒഴിവാക്കി ആളുകളു ടെ സഹകരണം ഉറപ്പാക്കാൻ സർക്കാർ നല്ല മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്നും ബി.ആര്‍.പി കൂട്ടിച്ചേര്‍ത്തു.

റോയ് മാത്യൂവിന്റെ കുറിപ്പ് വായിക്കാം…

കേരളം ഫ്ളാറ്റായി ..

കേരള ഫ്ളാറ്റൻഡ് ഇറ്റ്സ് കൊറോണ വൈറസ് കേർവ് എന്നൊക്കെ വാഷിംഗ്ടൺ പോസ്റ്റിൽ ബഡായി അടിച്ച സോദരി എവിടെയാണോ എന്തരോ എന്തോ ഫക വാനെ ?
പ്ലാൻ എ , പ്ലാൻ ബി, പ്ലാൻ സി ….
ചുമ്മാ ഓരോ തള്ളൽ….

ഇന്നലെ വരെആറായിരം കോവിഡ് രോഗികൾ ..
ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു. അപ്പോഴേക്കും ഇവിടെ ടീച്ചറമ്മ ഓട്ടം പിടിച്ചു.

1.38 ലക്ഷം ആശുപത്രി കിടക്കകൾ
1459 സർക്കാർ ആശുപത്രികൾ…
873 സ്വകാര്യ ആശുപത്രികൾ…
അങ്ങനെ ആകെ മൊത്തം ടോട്ടൽ കിടക്കകൾ ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം – പിന്നെ അതിനും പുറമേ പ്ലാൻബി , സി, ഡി …. ബാക്കി വരുന്നതിനെ ചന്ദ്രനിലേക്ക് വിടാം എന്നൊക്കെയാണ് അഷീൽ ഡാക്കിട്ടറും ടീച്ചറമ്മയും ഉരുവിട്ടോണ്ടിരുന്നത് – വൈകിട്ട് ബഡായി ബംഗ്ലാവിൽ പോയി തള്ളൽ കേട്ട് നെടുവീർപ്പിടുന്ന ഒരുത്തൻ പോലും ഈ 138000 ബെഡുകൾ എവിടെയാണെന്ന് ഒന്ന് ചോദിക്കാൻ പോലും ധൈര്യമില്ല. വരിയുടച്ച ഷണ്ഡന്മാർ!

ബെഡുകൾ എല്ലാം റെഡിയാക്കി ഇട്ടിരിക്കുവാണ് – രോഗികൾ വന്ന് ചുമ്മാ മലർന്നു കിടന്നാ മതിയെന്നാ ടീച്ചറമ്മയും കരുതൽ മനുസനും ആറ് മണി ബഡായി ബംഗളാവിൽ പറഞ്ഞത്.
ആറായിരം രോഗികൾ വന്നപ്പോഴേക്കും സ്റ്റേഡിയം, KSRTC ബസ് സ്റ്റാൻ്റ്, റെയിൽവേ സ്റ്റേഷൻ ഒക്കെ തിരക്കി നടക്കുവാണ്.
ഇതൊന്നുമില്ലാതെയാണോ ടീച്ചറമ്മ യുഎൻ ജനറൽ അസംബ്ളിയിൽ പ്രസംഗിച്ചത്. ലോകത്ത് ആദ്യമായി യുഎന്നിൽ പ്രസംഗിച്ച ആരോഗ്യ മന്ത്രി എന്നൊക്കെ യായിരുന്നു കച്ചേരിക്കാരുടെ ഗാനമേള.
42 വിദേശ മാധ്യമങ്ങളിൽ കേരളം കൊറോണയുടെ നടു ചവിട്ടി നിവർത്തി എന്നൊക്കെയാണ് സ്പ്രിങ്ക്ലർ മൊതലാളി കാശ് കൊടുത്ത് എഴുതിപ്പിച്ചത്.
30 കൊല്ലം കമ്മ്യൂണിസ്റ്റ് കാര് തുടർച്ചയായി ഭരിച്ചുവെന്നൊക്കെ പറഞ്ഞ ലാക്കൽ മദാമ്മ മാരൊക്കെ എവിടെപ്പോയി ?
അതുക്കും മുന്നേ തമ്പുരാൻ തട്ടി മുളിച്ചു…
പ്രവാസികൾക്കായി രണ്ടര ലക്ഷം കിടക്കകൾ…
ഒരുത്തനുപോലും അതിൽ കിടക്കാൻ യോഗമുണ്ടായില്ല.

ടീച്ചറമ്മയെ ഒരു മാസം മുമ്പ് വാഴ്ത്തി പാടിയ ശേഖർ ഗുപ്തയുടെ The Print.in ദാ , ഇപ്പം കേരള മോഡലിനെ വാരി തറയിൽ അടിച്ചു വിട്ടിട്ടുണ്ട്.
Experts are now questioning the state’s low testing strategy, failure to ramp up healthcare capacity during the lockdown and the government’s initial reluctance to involve the private medical sector. എന്നൊക്കെയാണ് ഗുപ്താജിയുടെ പോർട്ടൽ കേരള മോഡലിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഇത് വരെ പറഞ്ഞു നടന്ന ബഡായിയെല്ലാം ഖുദാ ഹവ..
ഇനിയെങ്കിലും ‘പത്തായത്തിൽ ശേഖരിച്ചു വെച്ചിരുന്ന ഒരു ലക്ഷത്തി മുപ്പത്തി എട്ടായിരം കിടക്കകൾ തുരുമ്പെടുക്കാതെ എടുത്ത് വെയിലത്ത് വെച്ചാ മതിയായിരുന്നു. അത് പോലെ തന്നെ പ്രവാസികളെ കെടത്താൻ റെഡിയാക്കി വെച്ച രണ്ടര ലക്ഷം സപ്രമഞ്ചക്കട്ടിലുകളും ഒന്ന് പുറത്തെടുക്കാൻ തമ്പുരാന് സമക്ഷത്തിൽ ദയവുണ്ടാകണം
കഴിഞ്ഞ മൂന്നാല് മാസത്തിനിടയിൽ എന്തെല്ലാം തള്ളലുകളായിരുന്നു. എല്ലാം ആവിയായിപ്പോയി.
എന്നിട്ടും ആറ് മണി തള്ളൽമാഹാത്മ്യങ്ങൾക്ക് ഒരു കുറവുമില്ല.

ഇവിടെ എല്ലാം ശരിയാക്കി എന്ന് ബഡായി അടിച്ചു വിട്ടതിൻ്റെ ഇടയിലാണ് ധാരാവിയിൽ ബ്രാഞ്ച് ഉദ്ഘാടനത്തിന് പോയത്. സർവത്ര കൊളം …

https://www.facebook.com/roy.mathew.9847/posts/10223277968679983

shortlink

Related Articles

Post Your Comments

Related Articles


Back to top button