KeralaLatest NewsNews

സ്മാർട്ട് സിറ്റി ഭൂമി വിൽപ്പന: ശതകോടികളുടെ അഴിമതി: അധികാരത്തിൽ കടിച്ച് തൂങ്ങാതെ പിണറായി വിജയൻ ഉടൻ രാജി വെക്കണമെന്ന് കെ. സുരേന്ദ്രൻ

കോഴിക്കോട്: കൊച്ചി സ്മാർട്ട് സിറ്റിയിലെ 246 ഏക്കർ ഭൂയിലെ 30ഏക്കർ വിൽക്കാനുള്ള തീരുമാനം ശതകോടികളുടെ അഴിമതിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമി വിൽക്കാൻ ശിവശങ്കർ- സ്വപ്ന കൂട്ടുകെട്ട് ശ്രമിച്ചു. കെ.പി.എം.ജിയെ കൺസൽട്ടൻസിയായി നിയമിച്ചത് സർക്കാരിന്റെ അവസാനം കാലത്ത് കാടുംവെട്ട് ലക്ഷ്യമിട്ടാണ്.സ്മാർട്ട്‌ സിറ്റി ഭൂമി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഇത് സംബന്ധിച്ച് എൻഫോഴ്സ്മെന്റിന് പരാതി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.അധികാരത്തിൽ കടിച്ച് തൂങ്ങാതെ പിണറായി വിജയൻ ഉടൻ രാജി വെക്കണം. സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾ പരാജയമായതാണ് കേരളത്തിൽ കേസുകൾ വർദ്ധിക്കാൻ കാരണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read also:കോവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയിൽ നിന്നും ചാടി പോയി

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് പറയുന്ന സംസ്ഥാന സർക്കാർ രഹസ്യമായി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ പേരിൽ സർക്കാർ ഒളിച്ചുകളിക്കുകയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ നന്നാക്കാനുള്ള ആവശ്യം ഉന്നയിച്ച കത്ത് വ്യാജമാണെന്നും സുരേന്ദ്രൻ പറഞ്ഞു. കള്ളക്കടത്തുമായി ബന്ധമുള്ള ആളുകൾ സെക്രട്ടറിയേറ്റിൽ കയറി നിരങ്ങി. സെക്രട്ടേറിയറ്റിനകത്തും മുഖ്യമന്ത്രിയുടെ മുറിയിലും സ്വപ്‌ന ഉൾപ്പെടെയുള്ളവർ വന്നിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ബി.ജെ.പി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button