Latest NewsIndiaNews

മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് ആരോപിക്കുന്ന യുവാവിനെ അച്ഛൻ കുത്തിക്കൊന്നു.

ചിക്കബല്ലാപുര : മകളുടെ ആത്മഹത്യയ്ക്ക് കാരണക്കാരനെന്ന് കരുതപ്പെടുന്ന യുവാവിനെ പിതാവ് കുത്തിക്കൊന്നു. ചിക്കബല്ലാപുര ബേഗപ്പള്ളി സ്വദേശി ഹാരിഷാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് വെങ്കടേശപ്പ, സുഹൃത്ത് ഗണേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ബേഗപ്പള്ളി താലൂക്കിലെ ഒരു ഗ്രാമത്തിൽ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്.
പെയിന്റിങ് ജോലിക്കാരനായ ഹാരിഷ് രാത്രി ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ പ്രതികൾ കയർ കെട്ടി വഴി തടയുകയായിരുന്നു. പിന്നാലെ ഹാരിഷിനെ കുത്തിവീഴ്ത്തി. ശരീരത്തിൽ 17 തവണ കുത്തേറ്റിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ഹാരിഷും വെങ്കടേശപ്പയുടെ 17 വയസ്സുള്ള മകളും തമ്മിൽ നേരത്തെ സൗഹൃദത്തിലായിരുന്നു. ഇതിനിടെ യുവാവ് സ്ഥിരമായി വീടിന് പരിസരത്ത് കറങ്ങിനടക്കുന്നത് വെങ്കടേശപ്പയുടെ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിൽ പരാതി നൽകി. തുടർന്ന് ഹാരിഷിനെ താക്കീത് നൽകി വിട്ടയച്ചു. ഈ സംഭവം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടപ്പോഴാണ് പെൺകുട്ടി വിഷം കഴിച്ച് ജീവനൊടുക്കിയത്.

മകളുടെ ആത്മഹത്യയ്ക്ക് കാരണം ഹാരിഷാണെന്നായിരുന്നു വെങ്കടേശപ്പയുടെ ആരോപണം. അതിനിടെ, യുവാവിനെ കുത്തിക്കൊന്ന വിവരമറിഞ്ഞ് ഇയാളുടെ ബന്ധുക്കൾ വെങ്കടേശപ്പയുടെ വീട് ആക്രമിക്കുകയും തീവെയ്ക്കുകയും ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button