KeralaLatest NewsIndia

കേരളത്തിലെ പെണ്മക്കളുള്ള ഹിന്ദു ക്രിസ്ത്യൻ കുടുംബങ്ങളിലെ അച്ഛനമ്മമാരുടെ ആധിയിൽ വീണ്ടും തീക്കനൽ കോരിയിടുന്ന പ്രവർത്തിയാണ് മന്ത്രി ജി സുധാകരൻ ചെയ്തത്: അഡ്വ. നോബിൾ മാത്യു

അങ്ങിനെ ലവ് ജിഹാദിൽ പെട്ടു പോകുന്ന നിരവധി ഹിന്ദു ക്രിസ്ത്യൻ പെണ്കുട്ടികളെ സിറിയ അഫ്ഗാനിസ്ഥാൻ ഇറാഖ് തുടങ്ങിയ ഇടങ്ങളിലേക്ക് മുസ്‌ലിം തീവ്രവാദികൾ കടത്തി.

കോട്ടയം: ലവ് ജിഹാദ് നടക്കുന്ന കാലഘട്ടത്തിൽ അവർക്ക് വളമേകാനാണ് സ്പെഷ്യൽ മാര്യേജ് ആക്ടിലെ പുതിയ തീരുമാനമെന്ന് അവ. നോബിൾ മാത്യു. മന്ത്രി ജി സുധാകരനെതിരെ അദ്ദേഹം രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം:

ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികൾ ലവ് ജിഹാദ് എന്ന ക്രൂരത നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു ഭീകര കാലത്താണ് നാം ജീവിക്കുന്നത് . ജിഹാദികളുടെ വലയിൽ പെട്ട് ഹിന്ദു ക്രിസ്ത്യൻ നിരവധി പെൺകുട്ടികൾ തങ്ങളുടെ സ്വന്തവും ബന്ധവും ഉപേക്ഷിച്ചു പോകുന്നത് നിത്യവും നാം മനസ്സിലാക്കുന്നുമുണ്ട് . ഹിന്ദു ക്രിസ്ത്യൻ രക്ഷകർത്താക്കൾ ജിഹാദികളുടെ ഈ വൃത്തികെട്ട യുദ്ധമുറയെ ഭയന്നാണ് ഓരോ നിമിഷവും കഴിഞ്ഞു കൂടുന്നത് .ചിലന്തി ഇരപിടിക്കാൻ വല നെയ്തിരിക്കുന്നതു പോലെ നാലുപാടും ജിഹാദി വലകൾ മുറുകിയിരിക്കുകയുമാണ് .അങ്ങിനെ ലവ് ജിഹാദിൽ പെട്ടു പോകുന്ന നിരവധി ഹിന്ദു ക്രിസ്ത്യൻ പെണ്കുട്ടികളെ സിറിയ അഫ്ഗാനിസ്ഥാൻ ഇറാഖ് തുടങ്ങിയ ഇടങ്ങളിലേക്ക് മുസ്‌ലിം തീവ്രവാദികൾ കടത്തി.

ഹിന്ദു ക്രിസ്ത്യൻ യുവതികൾ പ്രണയചതിയിൽ വീണു മതംമാറി കഴിഞ്ഞപ്പോൾ അവരെ മേൽ വിവരിച്ച ദേശങ്ങളിലെ ഇസ്‌ലാമിക തീവ്രവാദികളുടെ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നു എന്ന ആരോപണം നിലനിൽക്കുന്നുമുണ്ട് .ഇസ്‌ലാമിക തീവ്രവാദികളുടെ ഇതേവരെയുള്ള മനുഷ്യത്വ രഹിതമായ പ്രവർത്തികളുടെ ട്രാക്ക് റെക്കോർഡ് നോക്കുമ്പോൾ ഈ യുവതികളെ ലൈംഗിക അടിമകളാക്കി നൽകാനുള്ള സാധ്യത വളരെ കൂടുതലാണ് താനും.

എന്തൊക്കെയായാലും ഇത്തരം ഭീതിജനകമായ ഒരു സാഹചര്യത്തിലാണ് കേരളത്തിലെ പെണ്മക്കളുള്ള ഹിന്ദു ക്രിസ്ത്യൻ കുടുംബങ്ങൾ.അങ്ങിനെയുള്ള ആ അച്ഛനമ്മ മാരുടെ ആധിയിൽ വീണ്ടും തീക്കനൽ കോരിയിടുന്ന പ്രവർത്തിയാണ് മന്ത്രി ജി സുധാകരൻ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ അറിയിച്ച സ്‌പെഷൽ മാരിയേജ് ആക്ട് പ്രകാരം വിവാഹ അപേക്ഷ നൽകുന്ന ആളുകളുടെ വിവരങ്ങൾ സർക്കാർ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കില്ല എന്ന പരിഷ്‌കാരം .അക്ഷരാർത്ഥത്തിൽ ഈ സർക്കാർ ജിഹാദികൾക്കൊപ്പമാണ് എന്നതിന്റെ പ്രഖ്യാപനമാണ് അത് .സ്വന്തം മക്കളെ കണ്ണിലെണ്ണയൊഴിച്ചു വളർത്തുന്ന ഹിന്ദു ക്രിസ്ത്യൻ രക്ഷിതാക്കളുടെ ജീവിതത്തിനും വേദനക്കും പുല്ലു വിലപോലും പിണറായി വിജയനും ജി സുധാകരനും അടങ്ങുന്ന ഇടതുപക്ഷ സർക്കാർ നൽകുന്നില്ല എന്നതിന് വേറെ എന്ത് തെളിവ് വേണം .?

ഇപ്പോൾ ഹിന്ദു ക്രിസ്ത്യൻ സമൂഹം ലവ് ജിഹാദിനെതിരെ ആന്തരികമായ കോട്ട കെട്ടിയിട്ടുണ്ട് .ഒരു വിവാഹ നോട്ടീസ് ലവ് ജിഹാദ് കേസ് ആണെന്ന് സംശയം തോന്നിയാൽ ഹിന്ദു ക്രിസ്ത്യൻ ജനത സ്വമേധയാ ആ വിശദാംശങ്ങൾ ഇരയുടെ -ഇര സ്വാഭാവികമായും ഈ രണ്ടു വിഭാഗമായിരിക്കും -വീട്ടുകാരെ അറിയിക്കുന്ന ഒരു സ്വയം പ്രചോദിതമായ പ്രതിക്രിയ നടക്കുന്നുണ്ട് .അത് കാരണം ലവ് ജിഹാദിന്റെ അപകടത്തെക്കുറിച്ചു ആ ഇരകളെ ബോധ്യപ്പെടുത്താനും രക്ഷ കർത്താക്കൾക്കു കഴിഞ്ഞിട്ടുണ്ട് .അതിലൂടെ മധ്യ പൂര്വ്വ ദേശത്തെ ഏതെങ്കിലും ഒരു കാട്ടറബിക്കോ യുദ്ധപ്രഭുവിനോ ലൈംഗിക അടിമയായി പോകാതെ എത്രയോ കുഞ്ഞുങ്ങൾ രക്ഷപ്പെട്ടിരിക്കുന്നു .ഇനി ആ പ്രതിരോധം ആ പാവപ്പെട്ട അച്ഛനമ്മ മാർ നടത്തേണ്ട എന്നാണ് ജി സുധാകരൻ മന്ത്രി പറയുന്നത്.

കേരളാ സർക്കാരിന്റെ ഈ പ്രഖ്യാപനത്തെ ജിഹാദികൾ ഹർഷാരവത്തോടെയാണ് സ്വാഗതം ചെയ്തിരിക്കുന്നത്.പക്ഷെ ലവ് ജിഹാദിനെ പ്രതിരോധിക്കാതെ പറ്റില്ലല്ലോ.സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ അടിയന്തിരമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും .അതിനോടൊപ്പം രജിസ്ട്രാർ ഓഫീസുകളിൽ പോകുന്നവർ അത് ഉദ്യാഗസ്ഥരായാലും പൊതുജനമായാലും നോട്ടീസ് ബോർഡുകൾ; ശ്രദ്ധിക്കുകയൂം ഇത്തരം ലവ് ജിഹാദ് കേസുൿൾ ശ്രദ്ധയിൽ പെട്ടാൽ ഇരയായ ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളുടെ രക്ഷകര്തതാക്കളേ അറിയിക്കുകയും ചെയ്യുക എന്നത് ഓരോരുത്തരും ജീവിത വ്രതമാക്കണം. നമ്മുടെ ഒരു ചെറിയ ജാഗ്രത ഒരു കുടുംബത്തിനെ സങ്കടക്കടലിൽ നിന്നും രക്ഷപ്പെടുത്തും .

ഓർക്കുക., നാമാരും പ്രണയത്തിനോ പ്രണയ വിവാഹങ്ങൾക്കോ എതിരല്ല .രണ്ടു മനസ്സുകൾ തമ്മിൽ ഒന്നാകുന്ന ജൈവപ്രചോദിതമായ എല്ലാറ്റിനെയും മാനുഷികമായി കാണുവാൻ കഴിവുള്ളവരാണ് നമ്മൾ . പക്ഷേ ഹിന്ദു-കൃസ്ത്യൻ യുവതികളെ വലയിലാക്കുന്ന ഒരൊറ്റ ജിഹാദിയും ഹിന്ദുവായോ ക്രിസ്ത്യാനി ആയോ മതം മാറിയ ചരിത്രം ഉണ്ടായിട്ടില്ല .പ്രണയമാണെങ്കിൽ പുരുഷന് സ്ത്രീയുടെ മതത്തിലേക്കും വരാമല്ലോ .എന്തുകൊണ്ടാണ് അതുണ്ടാകാത്തത് .??. ലവ് ജിഹാദ് എന്ന ആസൂത്രിതമായ പ്രവർത്തി നടക്കുന്നുണ്ട് എന്നുറപ്പിക്കാൻ ഇതിൽപ്പരം വേറെ എന്ത് വേണം .??

പേരിൽ ലവ് എന്നുണ്ടെങ്കിലും ലവ് ജിഹാദ് മനുഷ്യത്വമോ പ്രണയമോ ജൈവികമോ അല്ല .കേവലം മത തീവ്രവാദം മാത്രമാണത്.അതിന്റെ ബലിപീഠത്തിൽ പാവപ്പെട്ട ഹിന്ദു ക്രിസ്ത്യൻ പെൺകുഞ്ഞുങ്ങളെ ആഹുതി ചെയ്യിക്കാൻ നാം ഒരുക്കമല്ല. ആറ്റുനോറ്റിരുന്നുണ്ടായി കൈ വളരുന്നോ കാല് വളരുന്നോ എന്ന് കണ്ണിലെണ്ണയൊഴിച്ചു വളർത്തിയ കുഞ്ഞുങ്ങളെ ഇസ്ലാമിക തീവ്രവാദികളുടെ ലൈംഗിക അടിമകളായി കൊലക്കു കൊടുക്കാൻ നമുക്കാവില്ല .

ഉത്തിഷ്ഠതഃ ജാഗ്രത
പ്രാപ്യവരാൻ നിബോധത ..

വന്ദേ മാതരം .

അഡ്വ നോബിൾ മാത്യു .

shortlink

Related Articles

Post Your Comments

Related Articles


Back to top button