KeralaUSAIndia

അമേരിക്കയില്‍ ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ മലയാളി നേഴ്‌സിനെ കുത്തിക്കൊന്നു, ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റി ക്രൂരത , ഭർത്താവ് അറസ്റ്റിൽ

ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിന്‍.

ഫ്ലോറിഡ: അമേരിക്കയില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തി. കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന പിറവം അരങ്ങോട്ടില്‍ മെറിന്‍ ജോയ് (28 )ആണ്കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വെളിയനാട്മണ്ണൂത്തറ നെവിന്‍ എന്ന് വിളിക്കുന്ന ഫിലിപ്പ് മാത്യു ആണ് മെറിനെ കൊലപ്പെടുത്തിയത്. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിന്‍.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. മിയാമിയില്‍ താമസിക്കുന്ന പിറവം സ്വദേശിനിയായ മെറിനെ നിരവധി തവണ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കാര്‍ വീണുകിടന്ന ഇവരുടെ ശരീരത്തിലൂടെ കയറ്റി ഇറക്കി കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലമായി അകന്നു കഴിയുന്ന ഭർത്താവ് നെവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമം കണ്ട് ഓടിയെത്തിയവര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

ചിട്ടിക്കാശ് തിരികെ ചോദിച്ചതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് ക്രൂരമായി മർദ്ദിച്ച യുവാവ് ആശുപത്രിയില്‍

ഭര്‍ത്താവ് ഫിലിപ് മാത്യു എന്നു വിളിക്കുന്ന നെവിന്‍ കാറോടിച്ച്‌ സ്ഥലത്തുനിന്ന് പോവുകയും  ഹോട്ടല്‍ മുറിയില്‍ നിന്ന് പൊലീസ് പിടികൂടുകയുമായിരുന്നു.സംഭവത്തിന് ശേഷം ഇയാൾ സ്വയം കുത്തിമുറിവേൽപ്പിക്കുകയും ചെയ്തിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറേക്കാലമായി മിയാമിയില്‍ സ്ഥിരതാമസമാണ് മെറിന്‍. കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സാണ് യുവതി. കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ തുടങ്ങവെയാണ് മെറിന്‍ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. നോറ (രണ്ട് വയസ്) മകളാണ്.

video courtesy: WPLG Local 10

shortlink

Related Articles

Post Your Comments

Related Articles


Back to top button